മരിക്കാൻ സഹായിക്കാമെന്ന് മെസേജ്; കൊന്ന് കഷ്ണങ്ങളാക്കി ഫ്രീസറിലാക്കി, ഞെട്ടിക്കുന്ന കൊലപാതക പരമ്പര

Oct 2, 2020, 4:26 PM IST

ജപ്പാനെത്തന്നെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഒമ്പതുപേരുടെ കൊലപാതകവും അതിനുപിന്നിലെ 'ട്വിറ്റര്‍ കില്ലറും'. സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചവരായിരുന്നു ഇരകളിലേറെയും എന്നതാണ് ഈ കൊലപാതകപരമ്പരയെ വ്യത്യസ്തമാക്കിയത്.  തകാഹിറോ ഷിറൈഷി എന്ന കൊലയാളി ടോക്കിയോയിലെ ഒരു കോടതിയില്‍ ബുധനാഴ്ച തന്‍റെ തെറ്റുകളെല്ലാം സമ്മതിച്ചുവെന്നാണ് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.