Sep 4, 2020, 12:52 PM IST
2013ല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വിറ്റാണ് ഇപ്പോള്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ തുടക്കം. ഇതിലൂടെ കിട്ടിയ ലാഭം ഉപയോഗിച്ചാണ് 2015ല്‍ ബിനീഷ് കോടിയേരിയുടെ കൂടി സാമ്പത്തിക സഹായത്തോടെ ഹയാത്ത് അറ്റ് ആഗ്നസ് ആര്‍ക്കേഡ് തുടങ്ങി. അതേസമയം, മയക്കുമരുന്ന് കേസില്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.