Sep 19, 2020, 2:33 PM IST
ധനകാര്യ മന്ത്രാലയത്തിന് പിന്നാലെ എൻഐഎയും വ്യക്തമാക്കുന്നു,സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴി. ഇതോടെ നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണ്ണം കടത്തിയതെന്ന് ആദ്യമെ പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരൻ വെട്ടിലായിരിക്കുകയാണ്. സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു . നയതന്ത്ര ബാഗേജ് എന്ന വ്യാജന കള്ളക്കടത്ത് എന്നല്ല നയന്ത്ര ബാഗേജ് മറയാക്കി കള്ളക്കടത്ത് എന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം റിപ്പോർട്ട് ചെയ്യുന്നു.