Sep 14, 2020, 10:31 AM IST
2016 ഒക്ടോബര്‍ മുതല്‍ 2019 ജൂലൈ വരെ കോണ്‍സുലേറ്റിലേക്ക് വന്ന വേ ബില്ലുകള്‍ പരിശോധിച്ച ഘട്ടത്തില്‍ 17000 കിലോയോളം ഈന്തപ്പഴം കേരളത്തിലേക്ക് എത്തിച്ചെന്നും കണ്ടെത്തി. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലെങ്കില്‍ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. പ്രോട്ടോക്കോള്‍ ലംഘിച്ച് ഇടപാട് നടന്നുവെന്നാണ് സംശയം. ഇതിനെ സംബന്ധിച്ചും അന്വേഷണം കസ്റ്റംസ് തുടങ്ങി.