'അവനെ തൂക്കിക്കൊല്ലണം, എങ്കിലേ സമാധാനം കിട്ടൂ'; അഭിമന്യുവിന്റെ അമ്മ

Jun 20, 2020, 12:56 PM IST

അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ പിടികൂടിയതില്‍ ആശ്വാസമെന്ന് അമ്മ കൗസല്യ. രണ്ട് വര്‍ഷത്തെ കാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമായത്. പ്രതിക്ക് വധശിക്ഷ ഉറപ്പ് വരുത്തണമെന്നും കൗസല്യ പറഞ്ഞു. 2018 ജൂലൈ 2 പുലര്‍ച്ചിനെയാണ് അഭിമന്യു മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെട്ടത്. കൂട്ടുപ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തിയപ്പോള്‍ സഹല്‍ കുത്തികൊല്ലുകയായിരുന്നു.