Oct 26, 2019, 2:34 PM IST
കരമനയില്‍ കുടുംബത്തിലെ ഏഴ് പേരുടെ മരണത്തില്‍ ദുരൂഹതയെന്ന് അന്വേഷണ സംഘം. ജയമാധവന്‍ അബോധാവസ്ഥയില്‍ കിടന്നിട്ടും അയല്‍ക്കാരെ അറിയിക്കാതെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുകയായിരുന്നുവെന്നും അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 30 കോടിയോളം വരുന്ന വസ്തു വില്‍പ്പത്രത്തിലൂടെ കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ക്ക് ലഭിച്ചിരുന്നു. ഈ വില്‍പ്പത്രം വ്യാജമാണോയെന്ന് സംഘം അന്വേഷിക്കും.