Mar 13, 2019, 6:38 PM IST
റഫാല്‍ ഇടപാടിലെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വിവരങ്ങള്‍ ചോര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഫോട്ടോകോപ്പിയെടുത്താണ് രേഖകള്‍ ചോര്‍ത്തിയതെന്നും ഇത് മോഷണത്തിന് തുല്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിക്കാരായ അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ കുറ്റക്കാരാണെന്നും കേന്ദ്രം പറഞ്ഞു.