അഹിന്ദുവാണോ ? എന്നാ വേണ്ട...; സൊമാറ്റോയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രോള്‍
തിരുവനന്തപുരം: അഹിന്ദു കൊണ്ടുവന്നതിന്‍റെ പേരില്‍ ഭക്ഷണം നിരസിച്ച ഉപഭോക്താവിനെ ട്രോളി സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍. സൊമാറ്റോ എന്ന ആപ്പ് വഴി ആവശ്യപ്പെട്ട ഭക്ഷണം കൊണ്ട് വന്നത് ഹിന്ദു അല്ലാത്തതിനാല്‍ ഡെലിവറി ബോയിയെ മാറ്റാന്‍ അമിത് ശുക്ല എന്നയാള്‍ സൊമാറ്റോയോട് ആവശ്യപ്പെട്ടുകയും അതിനെ കുറിച്ച് ട്വിറ്റ് ചെയ്യുകയുമായിരുന്നു.
' ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി' - എന്നായിരുന്നു അമിത് ശുക്ലയുടെ ട്വിറ്റ്.
എന്നാല്‍ അതിന് സൊമാറ്റോ തയ്യാറായില്ല. തുടര്‍ന്ന് ആവശ്യപ്പെട്ട ഭക്ഷണം വേണ്ടെന്നും പണം തിരികെ നല്‍കമെന്നും അമിത് ശുക്ല ആവശ്യപ്പെട്ടു. 'ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി' യെന്ന് അമിത് ശുക്ല അറിയിച്ചു.
ഉപഭോക്താവിന്‍റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ച് ഊബർ ഈറ്റ്സ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
എന്നാൽ ഇരുകമ്പനികൾക്കും എതിരെ ഉത്തരേന്ത്യന്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ബോയ്കോട്ട് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എന്നാല്‍ കേരളത്തില്‍ ഭക്ഷണം വിളമ്പുന്നതിലും മതമേതെന്ന് നോക്കുന്ന തീവ്രസ്വഭാവത്തിനെതിരെയാണ് ട്രോളുകളേറെയും. ഇത്തരത്തില്‍ ഭക്ഷണത്തിലും മതം നോക്കുന്നയാള്‍ നാളെ മറ്റെല്ലാകാര്യത്തിലും മതത്തിന്‍റെ കണ്ണിലൂടെയാകും കാണുക. ഇത്തരത്തിലുള്ള ചില രസകരമായ ട്രോളുകളാണ് ഇപ്പോള്‍ കേരളത്തിലെ ട്രെന്‍റ്റിങ്ങ്.
കടപ്പാട്: Ajay Geetha Rajagopal, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Arun Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Biju Thevara, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Bineesh Orma , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Jikku R Sekhar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Jinson Abraham , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: KP Satheesan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Mebin John , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Meri Canossa , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Nithya Nitz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Salman Ibnu Saheer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Samad Kottayam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Sameer K Purayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Sameer K Purayil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Stephan Nedumpally , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Stephan Nedumpally , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Stephan NedumpallyI , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Thwaha Huvais , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Ullas KG , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: Zubair Ku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: ജാസിം പുറവൂര് , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട്: നിഖിൽ ബി ജി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍