- Home
- News
- International News
- ആയിരങ്ങള്‍ അറസ്റ്റില്‍; റഷ്യയുടെ 'ചുവന്ന വര' കടക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍റെ ഭീഷണി
ആയിരങ്ങള്‍ അറസ്റ്റില്‍; റഷ്യയുടെ 'ചുവന്ന വര' കടക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍റെ ഭീഷണി
ലോകം മഹാമാരിക്കിടിയില്‍ ശ്വാസം മുട്ടുണ്ടുമ്പോഴും ഏകാധിപത്യ ഭരണാധികാരികള്‍ തങ്ങളുടെ ഇരിപ്പിടങ്ങള്‍ സുരക്ഷിതമാക്കുന്ന തിരക്കിലാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിന്‍. തനിക്കെതിരെ രാജ്യത്ത് ഉയരുന്ന എല്ലാ എതിര്‍ സ്വരത്തെയും നിശബ്ദമാക്കുന്നതില്‍ ഇന്ന് മുന്‍പന്തിയിലാണ് പുടിന്‍റെ സ്ഥാനം. മാസങ്ങള്‍ക്ക് മുമ്പാണ് തന്‍റെ ഏറ്റവും വലിയ വിമര്‍ശനകനായ അലക്സി നവാല്‍നിയെ വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമങ്ങള്‍ നടന്നത്. ജര്‍മ്മനിയിലെ വിദഗ്ദ ചികിത്സയെ തുര്‍ന്ന് ജീവന്‍ തിരിച്ച് കിട്ടിയ നവാല്‍നി, സ്വന്തം രാജ്യത്തേക്ക് മടങ്ങി. എന്നാല്‍, ടിക്കറ്റെടുത്ത വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഇറക്കാതെ മറ്റൊരു വിമാനത്താവളത്തിലെത്തിച്ചാണ് പുടിന്‍ നവാല്‍നിയെ അറസ്റ്റ് ചെയ്തത്. അന്ന് തൊട്ട് ഇന്നുവരെ നവാല്‍നിയെ പുറം ലോകം കണ്ടിട്ടില്ല. പുടിന്‍റെ ഭരണത്തിനെതിരെയുള്ള വിമത സ്വരങ്ങളെല്ലാം ഇതോടെ നവാല്‍നിക്ക് പിന്നില്‍ ഒത്തുകൂടി. 'നവാല്‍നിയെ വിട്ടയക്കുക' എന്നതായി അവരുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യങ്ങള്‍ പുടിന്‍ മാത്രം കാണുന്നില്ലെന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു.

<p>നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും സമരം ശക്തമാകുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് രാത്രിയും പകലുമെന്നില്ലാതെ റഷ്യന്‍ തെരുവുകളില്‍ തങ്ങളുടെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. </p>
നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും സമരം ശക്തമാകുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് രാത്രിയും പകലുമെന്നില്ലാതെ റഷ്യന്‍ തെരുവുകളില്‍ തങ്ങളുടെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
<p>അവര്‍ക്ക് ഒറ്റ ആവശ്യം മാത്രമേയുള്ളൂ. പുടിന്‍റെ രാഷ്ട്രീയ എതിരാളിയായ അലക്സി നവാല്‍നിയെ വിട്ടയക്കുക. ജയിലില്‍ നിരാഹാര സമരം നടത്തുന്ന നവാല്‍നിയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതം സംഭവിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിരിക്കുന്നത്. </p>
അവര്‍ക്ക് ഒറ്റ ആവശ്യം മാത്രമേയുള്ളൂ. പുടിന്‍റെ രാഷ്ട്രീയ എതിരാളിയായ അലക്സി നവാല്‍നിയെ വിട്ടയക്കുക. ജയിലില്‍ നിരാഹാര സമരം നടത്തുന്ന നവാല്‍നിയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതം സംഭവിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിരിക്കുന്നത്.
<p>'രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവാൽനിയുടെ നിരവധി അനുയായികളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. അതേസമയം പ്രതിഷേധകാരെ തടയാന്‍ സായുധരായ പൊലീസും തെരുവുകളില്‍ സജ്ജീവമാണ്. </p>
'രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവാൽനിയുടെ നിരവധി അനുയായികളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. അതേസമയം പ്രതിഷേധകാരെ തടയാന്‍ സായുധരായ പൊലീസും തെരുവുകളില്‍ സജ്ജീവമാണ്.
<p>ഇന്നലെ നവാല്‍നിക്കായി തെരുവിലിറങ്ങിയ 400 പേരെ സെന്‍റ്പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെയായി 1500 പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ദ ഗാർഡിയനും റിപ്പോർട്ട് ചെയ്‍തു. </p>
ഇന്നലെ നവാല്‍നിക്കായി തെരുവിലിറങ്ങിയ 400 പേരെ സെന്‍റ്പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെയായി 1500 പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ദ ഗാർഡിയനും റിപ്പോർട്ട് ചെയ്‍തു.
<p>'ഞങ്ങൾക്ക് ഭയമില്ല' എന്നായിരുന്നു പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നത്തെ ലോകഭരണാധികാരികളില്‍ ഏറ്റവും ശക്തനായ ഏകാധിപതിയാണ് വ്ലാദമിര്‍ പുടിന്‍. പുടിനെതിരെ തിരിയുന്നവരുടെ തിരോധാനം രാജ്യത്ത് അത്ര രഹസ്യമല്ല. അത്തരക്കാര്‍ പിന്നീടൊരിക്കലും പുറം ലോകം കാണില്ലെന്നതാണ് സത്യം. </p>
'ഞങ്ങൾക്ക് ഭയമില്ല' എന്നായിരുന്നു പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നത്തെ ലോകഭരണാധികാരികളില്‍ ഏറ്റവും ശക്തനായ ഏകാധിപതിയാണ് വ്ലാദമിര്‍ പുടിന്‍. പുടിനെതിരെ തിരിയുന്നവരുടെ തിരോധാനം രാജ്യത്ത് അത്ര രഹസ്യമല്ല. അത്തരക്കാര്‍ പിന്നീടൊരിക്കലും പുറം ലോകം കാണില്ലെന്നതാണ് സത്യം.
<p>നവാല്‍നിക്ക് നേരെയും ഇത്തരത്തില്‍ കൊലപാതക ശ്രമം നടന്നെങ്കിലും ജര്‍മ്മനിയുടെ ഇടപെടലില്‍ അത് നടക്കാതെ പോയി. ഇതോടെ രാജ്യാന്തര തലത്തിലും നവാല്‍നി, പുടിനെതിരെയുള്ള ശക്തമായ പ്രതിരോധമായി വാഴ്ത്തപ്പെട്ടു. </p>
നവാല്‍നിക്ക് നേരെയും ഇത്തരത്തില്‍ കൊലപാതക ശ്രമം നടന്നെങ്കിലും ജര്‍മ്മനിയുടെ ഇടപെടലില്‍ അത് നടക്കാതെ പോയി. ഇതോടെ രാജ്യാന്തര തലത്തിലും നവാല്‍നി, പുടിനെതിരെയുള്ള ശക്തമായ പ്രതിരോധമായി വാഴ്ത്തപ്പെട്ടു.
<p>കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ നവാൽനി തടവിലാണ്. ആഴ്ചകളായി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. നിരാഹാര സമരം ശക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില തകര്‍ന്നെന്നും എത്രയും വേഗം അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്ടറായ അനസ്തേഷ്യ വാസിലിയേവയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടെങ്കിലും പുടിനോ മറ്റ് അധികാരികളോ ഇത് കേട്ടതായി ഭാവിച്ചിട്ടില്ല. </p>
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ നവാൽനി തടവിലാണ്. ആഴ്ചകളായി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. നിരാഹാര സമരം ശക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില തകര്‍ന്നെന്നും എത്രയും വേഗം അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്ടറായ അനസ്തേഷ്യ വാസിലിയേവയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടെങ്കിലും പുടിനോ മറ്റ് അധികാരികളോ ഇത് കേട്ടതായി ഭാവിച്ചിട്ടില്ല.
<p>നവാൽനിയെ അവർ അടച്ചിട്ടാലും പുതിയ ആളുകൾ പ്രതിഷേധത്തിൻറെ സ്വരമുയർത്തിക്കൊണ്ട് കടന്നുവരുമെന്നും പുതിയ നേതാക്കളുണ്ടാകുമെന്നും നവാൽനിക്ക് അനുകൂലമായി തെരുവിലിറങ്ങിയ യൂണിവേഴ്സിറ്റി പ്രൊഫസർ അർക്കാഡി പറഞ്ഞു.</p>
നവാൽനിയെ അവർ അടച്ചിട്ടാലും പുതിയ ആളുകൾ പ്രതിഷേധത്തിൻറെ സ്വരമുയർത്തിക്കൊണ്ട് കടന്നുവരുമെന്നും പുതിയ നേതാക്കളുണ്ടാകുമെന്നും നവാൽനിക്ക് അനുകൂലമായി തെരുവിലിറങ്ങിയ യൂണിവേഴ്സിറ്റി പ്രൊഫസർ അർക്കാഡി പറഞ്ഞു.
<p>ബുധനാഴ്ച രാവിലെ, നവാൽനിയുടെ സഹായികളായ ല്യൂബോവ് സോബോളിനെയും കിര യർമിഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.നവാൽനിയെ വിദേശത്ത് ചികിത്സിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർ റഷ്യയോട് ആവശ്യപ്പെട്ടു. </p>
ബുധനാഴ്ച രാവിലെ, നവാൽനിയുടെ സഹായികളായ ല്യൂബോവ് സോബോളിനെയും കിര യർമിഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.നവാൽനിയെ വിദേശത്ത് ചികിത്സിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർ റഷ്യയോട് ആവശ്യപ്പെട്ടു.
<p>'നവാൽനിയെ കഠിനമായ അവസ്ഥയിലാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. എല്ലാതരത്തിലുള്ള വിദഗ്ദ്ധ ചികിത്സയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് കഠിനമായ പീഡനത്തിന് തുല്യമാണ്. നവാൽനിയുടെ ജീവൻ വലിയ അപകടത്തിലാണ് എന്ന് തങ്ങൾ വിശ്വസിക്കുന്നു' എന്നും ഇവർ പറയുന്നു. </p>
'നവാൽനിയെ കഠിനമായ അവസ്ഥയിലാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. എല്ലാതരത്തിലുള്ള വിദഗ്ദ്ധ ചികിത്സയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് കഠിനമായ പീഡനത്തിന് തുല്യമാണ്. നവാൽനിയുടെ ജീവൻ വലിയ അപകടത്തിലാണ് എന്ന് തങ്ങൾ വിശ്വസിക്കുന്നു' എന്നും ഇവർ പറയുന്നു.
<p>നവാല്‍നിയുടെ ആരോഗ്യാവസ്ഥ മോശമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റഷ്യുടെ തെരുവുകളിലേക്ക് പ്രതിഷേധക്കാര്‍ ഒഴുകാന്‍ തുടങ്ങിയത്. ഇന്ന് നവാല്‍നിയാണ് പുടിന്‍റെ ഏറ്റവും വലിയ ഏതിരാളി. മറ്റ് പുടിന്‍ വിമര്‍ശകരെല്ലാം നവാല്‍നിയുടെ കീഴില്‍ അണിനിരന്ന് കഴിഞ്ഞു. </p>
നവാല്‍നിയുടെ ആരോഗ്യാവസ്ഥ മോശമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റഷ്യുടെ തെരുവുകളിലേക്ക് പ്രതിഷേധക്കാര്‍ ഒഴുകാന്‍ തുടങ്ങിയത്. ഇന്ന് നവാല്‍നിയാണ് പുടിന്‍റെ ഏറ്റവും വലിയ ഏതിരാളി. മറ്റ് പുടിന്‍ വിമര്‍ശകരെല്ലാം നവാല്‍നിയുടെ കീഴില്‍ അണിനിരന്ന് കഴിഞ്ഞു.
<p>നവാല്‍നിക്കായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഖ്യത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്നലെ മാത്രം 1500 -ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവാല്‍നിയുടെ വക്താവിനെ പത്ത് ദിവസത്തേക്ക് ജയിലിടച്ചു. </p>
നവാല്‍നിക്കായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഖ്യത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്നലെ മാത്രം 1500 -ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവാല്‍നിയുടെ വക്താവിനെ പത്ത് ദിവസത്തേക്ക് ജയിലിടച്ചു.
<p>പ്രതിഷേധങ്ങള്‍ക്കിടെയിലും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിന്‍ പക്ഷേ, നവാല്‍നിയെ കുറിച്ചോ പ്രതിഷേധങ്ങലെ കുറിച്ചോ ഒരു വാക്ക് പോലും സംസാരിച്ചില്ല. മറിച്ച് മറ്റ് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും പുടിന്‍ മറന്നില്ല. </p>
പ്രതിഷേധങ്ങള്‍ക്കിടെയിലും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിന്‍ പക്ഷേ, നവാല്‍നിയെ കുറിച്ചോ പ്രതിഷേധങ്ങലെ കുറിച്ചോ ഒരു വാക്ക് പോലും സംസാരിച്ചില്ല. മറിച്ച് മറ്റ് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും പുടിന്‍ മറന്നില്ല.
<p>റഷ്യയുടെ “ചുവന്ന വരകൾ” കടക്കരുതെന്നായിരുന്നു പുടിന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ റഷ്യയിലെ സാധാരണക്കാര്‍ പ്രസിഡന്‍റിന്‍റെ ഭീഷണികളെ വകവയ്ക്കുന്നില്ല. അവര്‍ 'ഞങ്ങൾക്ക് ഭയമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ തന്നെയുണ്ട്. </p>
റഷ്യയുടെ “ചുവന്ന വരകൾ” കടക്കരുതെന്നായിരുന്നു പുടിന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ റഷ്യയിലെ സാധാരണക്കാര്‍ പ്രസിഡന്‍റിന്‍റെ ഭീഷണികളെ വകവയ്ക്കുന്നില്ല. അവര്‍ 'ഞങ്ങൾക്ക് ഭയമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ തന്നെയുണ്ട്.
<p>"പലരും പറയുന്നതുപോലെ ഇത് സ്വതന്ത്ര റഷ്യയുടെ അവസാന ഓക്സിജനാണ്. ഉക്രെയ്നിലെ ഒരു യുദ്ധത്തിനും വന്യമായ പ്രചാരണത്തിനും എതിരെ ഞങ്ങൾ അലക്സിക്ക് വേണ്ടി പുറപ്പെട്ടു," മോസ്കോ പ്രതിഷേധത്തിലെ വിദ്യാർത്ഥിനി മറീന പറഞ്ഞു. </p>
"പലരും പറയുന്നതുപോലെ ഇത് സ്വതന്ത്ര റഷ്യയുടെ അവസാന ഓക്സിജനാണ്. ഉക്രെയ്നിലെ ഒരു യുദ്ധത്തിനും വന്യമായ പ്രചാരണത്തിനും എതിരെ ഞങ്ങൾ അലക്സിക്ക് വേണ്ടി പുറപ്പെട്ടു," മോസ്കോ പ്രതിഷേധത്തിലെ വിദ്യാർത്ഥിനി മറീന പറഞ്ഞു.
<p>സെന്റ് പീറ്റേഴ്‌സ്ബർഗിൽ 662 പേരും യുറൽസ് നഗരമായ ഉഫയിൽ 95 പേരും ഉൾപ്പെടെ 1,496 പേരെ അറസ്റ്റ് ചെയ്തതായി പ്രതിഷേധവും തടങ്കലും നിരീക്ഷിക്കുന്ന ഇൻഫോ അവകാശപ്പെട്ടു. </p>
സെന്റ് പീറ്റേഴ്‌സ്ബർഗിൽ 662 പേരും യുറൽസ് നഗരമായ ഉഫയിൽ 95 പേരും ഉൾപ്പെടെ 1,496 പേരെ അറസ്റ്റ് ചെയ്തതായി പ്രതിഷേധവും തടങ്കലും നിരീക്ഷിക്കുന്ന ഇൻഫോ അവകാശപ്പെട്ടു.
<p>സെൻട്രൽ മോസ്കോയിലെ പ്രതിഷേധക്കാർ, "നവാലിക്ക് സ്വാതന്ത്ര്യം!" , "ഡോക്ടർമാരെ അകത്തേക്ക് പ്രവേശിപ്പിക്കുക!". "ഞങ്ങള്‍ക്ക് ഭയമില്ല" എന്നീ മുദ്രാവാക്യങ്ങള്‍ പതിവില്ലാത്തവിധം റഷ്യയുടെ ആകാശത്ത് അലയടിച്ചു. </p>
സെൻട്രൽ മോസ്കോയിലെ പ്രതിഷേധക്കാർ, "നവാലിക്ക് സ്വാതന്ത്ര്യം!" , "ഡോക്ടർമാരെ അകത്തേക്ക് പ്രവേശിപ്പിക്കുക!". "ഞങ്ങള്‍ക്ക് ഭയമില്ല" എന്നീ മുദ്രാവാക്യങ്ങള്‍ പതിവില്ലാത്തവിധം റഷ്യയുടെ ആകാശത്ത് അലയടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam