Asianet News MalayalamAsianet News Malayalam

മലയാളിയായ നത ഹുസൈന് അടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് വിക്കിമീഡിയ അവാര്‍ഡുകള്‍

വിക്കിപീഡിയയും വിക്കിമീഡിയ കോമണ്‍സും ഉള്‍പ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ഹോസ്റ്റുചെയ്യുന്ന സൗജന്യ, ബഹുഭാഷാ ഉള്ളടക്കത്തിന്റെ വികസനവും വിതരണവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റബിള്‍ സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. ഇവരാണ് ഈ വാര്‍ഷിക അവാര്‍ഡുകള്‍ നല്‍കുന്നത്.

Three Indians win Wikimedia awards for helping provide free accessible knowledge on the internet
Author
New Delhi, First Published Aug 18, 2021, 4:24 PM IST

സൗജന്യ ഉള്ളടക്കത്തിനായി പേരെടുത്ത വിക്കിമീഡിയ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക്. അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സംഭാവനകള്‍ക്കാണിത്. ജയ് പ്രകാശിന് ടെക് ഇന്നൊവേറ്റര്‍ അവാര്‍ഡും, അനന്യ മൊണ്ടലിന് റിച്ച് മീഡിയ അവാര്‍ഡും ഡോ. നത ഹുസൈന് ഓണറബിള്‍ അവാര്‍ഡും ലഭിച്ചു. വിക്കിമീഡിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അറബ് മെഡിക്കല്‍ പ്രൊഫഷണല്‍ അല നജ്ജറിനാണ്. മൊത്തത്തില്‍, ഏഴ് അവാര്‍ഡുകളാണ് നല്‍കിയത്. മെക്‌സിക്കോയില്‍ നിന്നുള്ള കാര്‍മെന്‍ അല്‍കസര്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലോഡെവിജ്ക് ജെലാഫ്, ബാലിയില്‍ നിന്നുള്ള കാര്‍മ 'സിട്ര' സിത്രാവതി എന്നിവരാണ് മറ്റ് അവാര്‍ഡ് സ്വീകര്‍ത്താക്കള്‍.

വിക്കിപീഡിയയും വിക്കിമീഡിയ കോമണ്‍സും ഉള്‍പ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ഹോസ്റ്റുചെയ്യുന്ന സൗജന്യ, ബഹുഭാഷാ ഉള്ളടക്കത്തിന്റെ വികസനവും വിതരണവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റബിള്‍ സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. ഇവരാണ് ഈ വാര്‍ഷിക അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി വിക്കിപീഡിയ എഡിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള വിക്കിമീഡിയ പ്രോജക്റ്റുകളിലേക്ക് സംഭാവന നല്‍കിയവരെ ആദരിക്കാനാണ് അവാര്‍ഡുകള്‍.

ഹൈസ്‌കൂള്‍ മുതല്‍ ഒരു വിക്കിപീഡിയ സംഭാവനകള്‍ നല്‍കുന്നു

ജയ്പ്രകാശ് പ്രാദേശിക ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നു, ബഗുകള്‍ പരിഹരിക്കുന്നു, പുതിയ ടൂളുകള്‍ നിര്‍മ്മിക്കുന്നു, വിക്കിമീഡിയയില്‍ സാങ്കേതിക വ്യാപനം വിപുലപ്പെടുത്തുന്നു. വിക്കിമീഡിയ ഫൗണ്ടേഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, 'തുടക്കത്തില്‍, ഞാന്‍ സോവിയറ്റ് ബഹിരാകാശ പദ്ധതിയുടെ ആരാധകനായതിനാല്‍ ബഹിരാകാശ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിഷയങ്ങള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യാന്‍ തുടങ്ങി. മിക്ക സ്ഥല ലേഖനങ്ങളും മാതൃഭാഷയില്‍ വിക്കിപീഡിയയില്‍ ഇല്ലെന്ന് കണ്ടെത്തി. അങ്ങനെ ഹിന്ദി വിക്കിപീഡിയയില്‍ സ്‌പേസ് ലേഖനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.

2015 ലെ ഹൈസ്‌കൂള്‍ കാലം മുതല്‍ സംഭാവന ചെയ്യുന്ന പ്രകാശ്, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് വാര്‍ഷിക കോഡിംഗ് പ്രോഗ്രാം വിക്കിമീഡിയ ഇന്റേണായി പങ്കെടുക്കാനും പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. ഇതോടെ, വിവിധ സാങ്കേതിക വശങ്ങളും കമ്പ്യൂട്ടര്‍ ഭാഷകളും പഠിച്ചു. അവരുടെ മീഡിയവിക്കി സൈറ്റില്‍ ഒരു വിദ്യാഭ്യാസ ഡാഷ്‌ബോര്‍ഡ് സൃഷ്ടിക്കാനും സംയോജിപ്പിക്കാനും ശ്രമിച്ചു വിജയിച്ചു.

ചട്‌നിയും 'ബട്ടര്‍ഫ്‌ലൈ വിക്കിമീഡിയനും' 

ഡോ. നതാ ഹുസൈന്‍ ഒരു പതിറ്റാണ്ടിലേറെയായി ഒരു വിക്കിമീഡിയ വോളന്റിയറാണ്, കൂടാതെ വിക്കിപീഡിയ, വിക്കിഡാറ്റ, വിക്കിമീഡിയ കോമണ്‍സ്, മെറ്റാവിക്കി എന്നിവയുടെ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ സംഭാവന ചെയ്തിട്ടുണ്ട്. കോവിഡ് 19 പാന്‍ഡെമിക്കിലുടനീളം, പാന്‍ഡെമിക്കിനെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ സ്വീഡന്‍ ആസ്ഥാനമായുള്ള ഹുസൈന്‍ ഡസന്‍ കണക്കിന് വിക്കിപീഡിയ ലേഖനങ്ങള്‍ എഴുതി, അപ്‌ഡേറ്റ് ചെയ്യുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തു. തെറ്റായ വിവരങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നതിനായി വിക്കിപീഡിയയില്‍ വാക്‌സിന്‍ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതിയും അവര്‍ അടുത്തിടെ ആരംഭിച്ചു.

ഹുസൈനെ സംബന്ധിച്ചിടത്തോളം 2010 ല്‍ വിക്കിപീഡിയയുടെ മലയാളം ഭാഷാ വിഭാഗത്തില്‍ ചട്‌നിയെക്കുറിച്ചുള്ള ഒരു ലേഖനം തിരയുമ്പോഴാണ് വിക്കിമീഡിയയുമായുള്ള യാത്ര ആരംഭിച്ചത്. ചില ടെക്സ്റ്റ് സൃഷ്ടിക്കുകയും ഒരു പുതിയ വിക്കിപീഡിയ പേജായി സംരക്ഷിക്കുകയും ചെയ്തതാണ് തന്റെ സന്നദ്ധ യാത്രയുടെ അംഗീകാരത്തിനു വഴിയൊരുക്കിയതെന്ന് അവര്‍ പറഞ്ഞു.

അനന്യ മൊണ്ടലിനെ സംബന്ധിച്ചിടത്തോളം ചിത്രശലഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയതാണ് അവളെ ഈ വഴിയിലേക്ക് നയിച്ചത്. 'ബട്ടര്‍ഫ്‌ലൈ വിക്കിമീഡിയന്‍' എന്നറിയപ്പെടുന്ന അവള്‍ 2016 ല്‍ ബംഗാളി വിക്കിപീഡിയയില്‍ ചിത്രശലഭ ലേഖനം ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 'വിക്കി ലവ്‌സ് ബട്ടര്‍ഫ്‌ലൈ പ്രൊജക്റ്റ്' ആരംഭിച്ചത്. ചിത്രശലഭ ഇനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ചേര്‍ക്കുന്നു അനന്യ വിക്കിപീഡിയയ്ക്ക് വേണ്ടി ഈ ഗണത്തില്‍ ഏറെ സംഭവാനകള്‍ നല്‍കി, പ്രത്യേകിച്ച് ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios