യമനില്‍ നിന്ന് ഇന്ത്യയിലേക്ക്; രണ്ട് ദിവസം കൊണ്ട് 3,500 കിമീ പറന്ന് ഓനോൺ
First Published Sep 29, 2020, 3:03 PM IST2019 ജൂണിൽ വടക്കൻ മംഗോളിയയിലെ ഖുർഖ് ബേർഡ് റിംഗിംഗ് സ്റ്റേഷനിലെ ശാസ്ത്രജ്ഞർ ട്രാൻസ്മിറ്റർ ഘടിപ്പിച്ച സാധാരണ കുയില്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷി, സെപ്റ്റംബർ 3 ന് രണ്ടാം തവണയും ഇന്ത്യ കടന്നു. ബർഡിംഗ് ബീജിംഗിന്‍റെ കണക്കനുസരിച്ച്, 2019 ൽ അഞ്ച് കുയിലുകളിൽ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചിരുന്നു. ഈ പക്ഷികളില്‍ മംഗോളിയൻ നദിയുടെ പേരായ ‘ഓനോൺ’ എന്നറിയപ്പെടുന്ന പക്ഷിയാണ് ഇപ്പോള്‍ യമനില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് ദിവസം കൊണ്ട് പറന്നെത്തിയത്. മൂന്ന് രാജ്യങ്ങളുടെ അതിർത്തി കടന്ന് 5,426 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സെപ്റ്റംബർ 24 നാണ് ഓനോൺ രാജസ്ഥാനിലെത്തിയത്. ഇതിനിടെ രണ്ട് ദിവസം കൊണ്ട് ഏതാണ്ട് 2,500 കിലോമീറ്റർ ഓനോൺ നിർത്താതെ പറന്നെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. പക്ഷികളെ നിരീക്ഷിക്കുന്ന ബേർഡിംഗ് ബീജിംഗ് പറയുന്നതനുസരിച്ച്, അറബിക്കടൽ മാരത്തൺ പറക്കല്‍ നടത്തിയ ശേഷം അത് തെക്കൻ യെമനിൽ ഓനോണ്‍ ഒന്ന് വിശ്രമിച്ചു. 64 മണിക്കൂറിനുള്ളിൽ 3,500 കിലോമീറ്ററിൽ കൂടുതൽ ദൂരമാണ് ഓനോൺ പറന്നത്. അതായത് മണിക്കൂറില്‍ ശരാശരി 50 കിമീ വേഗതയില്‍.