അതിനിടെ, താലിബാന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് പാഞ്ച്ഷീറിന്റെ പര്‍വ്വതപ്രദേശത്തേക്ക് രക്ഷപ്പെട്ടവരില്‍ ഒരാളോട് അല്‍ ജസീറ ചാനല്‍ ഇന്നലെ സംസാരിച്ചു. 20 വയസ്സുള്ള ഇയാള്‍ സുരക്ഷാകാരണങ്ങളാല്‍ പേരു വെളിപ്പെടുത്തിയില്ല. പക്ഷേ, പാഞ്ച്ഷീറില്‍ എന്താണ് നടക്കുന്നതെന്ന സൂചനകള്‍ ഇയാള്‍ നല്‍കി. അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ ഇവിടത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ഭീകരാവസ്ഥ വ്യക്തമാണ്.