നീതി തേടി മൃതദേഹവുമായി സമരം ചെയ്ത് നൂറ് കണക്കിനാളുകള്‍; വിശാഖപട്ടണം ദുരന്തത്തില്‍ ബാക്കിയാകുന്നത്

May 9, 2020, 8:15 PM IST

പൊള്ളലേറ്റ മരങ്ങള്‍ മാത്രമാണ് വിശാഖപട്ടണം വാതക ചോര്‍ച്ച ദുരന്തത്തില്‍ ബാക്കിയാകുന്നത്. വാഹനങ്ങളും വീട്ടുസാധനങ്ങളും നശിച്ചു. അതേസമയം, പ്ലാന്റ് പൂട്ടണമെന്ന ആവശ്യവുമായി നൂറ് കണക്കിനാളുകള്‍ എല്‍ജി കമ്പനിക്ക് മുന്നില്‍ മൃതദേഹവുമായി എത്തി പ്രതിഷേധം നടത്തി. കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.