May 15, 2019, 9:39 AM IST
നെയ്യാറ്റിന്‍കര സ്വദേശി റസല്‍രാജിന്റെ കുടുംബം ജപ്തി ഭീഷണിയില്‍. 2015ല്‍ പത്ത് ലക്ഷം രൂപ കാനറാ ബാങ്കിന്റെ കുന്നത്തുകാല്‍ ശാഖയില്‍ നിന്ന് വായ്പയെടുത്തിരുന്നു. 2018ല്‍ റസല്‍രാജ് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്ന് വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഭാര്യ പുഷ്പലീല പറയുന്നു.