'കൊവിഡ് വന്ന 80 ശതമാനം ആളുകള്‍ക്കും പ്രത്യേക ചികിത്സ വേണ്ട'; പരിശോധന കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധന്‍

Jun 20, 2020, 9:41 AM IST

കേരളത്തില്‍ ഇതുവരെ എണ്ണായിരത്തോളം കൊവിഡ് പോസിറ്റീവ് കേസുകളുണ്ടായിരിക്കാമെന്നാണ് ഐസിഎംആറിന്റെ സീറോ സര്‍വൈലന്‍സ് ചൂണ്ടി കാണിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. എന്‍ എം അരുണ്‍. 80 ശതമാനം ആളുകള്‍ക്കും പ്രത്യേക ചികിത്സ വേണ്ട. ചികിത്സ തേടാതെ രോഗം ഭേദമായവരും നിരവധിയെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് പരിശോധനകള്‍ ശുഷ്‌കമാണെന്നും കണ്ണൂരില്‍ ഉള്‍പ്പെടെ ടെസ്റ്റിംഗ് വര്‍ധിപ്പിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.