ജോലിക്ക് തടസമാകുന്ന വീട്ടുത്തരവാദിത്തങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 54 ശതമാനം സ്ത്രീകളും നൽകിയ ഉത്തരം, ക്ലീനിങ് അടക്കമുള്ള ജോലികൾ കൂടി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ്.
മുംബൈ: രാജ്യത്തെ ടെക്-ഐടി മേഖലയിൽ ജോലി ചെയ്യുന്ന 38 ശതമാനം സ്ത്രീകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്ന് അഭിപ്രായപ്പെട്ടതായി സർവേ ഫലം. 36 ശതമാനം സ്ത്രീകൾ ഓഫീസിന് പുറത്തിരുന്ന് ജോലി ചെയ്യുമ്പോൾ കൂടുതൽ സ്വയംഭരണാധികാരം ലഭിച്ചതായും അഭിപ്രായപ്പെട്ടിട്ടുണ്ട്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെർസ്കി നടത്തിയ 'വിമൻ ഇൻ ടെക്' സർവേയിലാണ് ഈ അഭിപ്രായം.
ജോലിക്ക് തടസമാകുന്ന വീട്ടുത്തരവാദിത്തങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 54 ശതമാനം സ്ത്രീകളും നൽകിയ ഉത്തരം, ക്ലീനിങ് അടക്കമുള്ള ജോലികൾ കൂടി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ്. 33 ശതമാനം പുരുഷന്മാരും ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. 76 ശതമാനം സ്ത്രീകളും തങ്ങളുടെ കരിയർ പുരോഗതി മന്ദഗതിയിലാവുകയാണ് കൊവിഡ് മഹാമാരി മൂലം സംഭവിച്ചതെന്ന് കരുതുന്നവരാണ്.
ടെക് രംഗത്തോ ഐടി കമ്പനികളിലോ ജോലി ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. 19 ആഗോള മാർക്കറ്റുകളിലായി 2020 നവംബർ - ഡിസംബർ മാസങ്ങളിലാണ് സർവേ നടത്തിയത്. 19 രാജ്യങ്ങളിലെ 13000 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള 500 പേരും ഇതിലുൾപ്പെടും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 26, 2021, 6:21 PM IST
Post your Comments