- Home
- News
- International News
- തോക്കുമായി പ്രതിഷേധക്കാരെ നേരിടാന്‍ പ്രസിഡന്‍റ്; "അവർ എലികളെപ്പോലെ ഓടിപ്പോയി" എന്ന് മറുപടി
തോക്കുമായി പ്രതിഷേധക്കാരെ നേരിടാന്‍ പ്രസിഡന്‍റ്; "അവർ എലികളെപ്പോലെ ഓടിപ്പോയി" എന്ന് മറുപടി
നീണ്ട 26 വര്‍ഷത്തെ ഭരണം. നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വന്‍ വിജയം. ഏറ്റവും ഒടുവില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ പോലും 80 ശതമാനം വോട്ട്. പക്ഷേ രാജ്യമൊട്ടുക്കും പ്രസിഡന്‍റിനെതിരെ ജനം തെരുവില്‍ പ്രകടനം നടത്തുകയാണ്. ഇതാണ് ഏറ്റവും ചുരുക്കം വാക്കുകളില്‍ ബെലാറൂസിലെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ. 80 ശതമാനം വിജയം നേടിയ പ്രസിഡന്‍റിനെതിരെ രാജ്യം മുഴുവനും പ്രതിഷേധമോ ? എന്ന് ചോദിക്കുന്നതിന് മുമ്പ് ഒന്നറിയണം. കഴിഞ്ഞ 26 വര്‍ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ നയിച്ചത് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെയായിരുന്നുവെന്ന്. അന്ന് മുതല്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടക്കുന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ എല്ലാ ആരോപണത്തെയും പ്രസിഡന്‍റ് തന്നെ നിശബ്ദമാക്കി. ഓരോ തെരഞ്ഞെടുപ്പനുമുമ്പും ഉയര്‍ന്നു വരുന്ന പ്രതിപക്ഷേ നേതാക്കള്‍ അപ്പോഴപ്പോള്‍ ജയിലഴിക്കുള്ളിലായി. ഒടുവില്‍ പ്രസിഡന്‍റിനെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെ നേരിട്ടിറങ്ങി. വെറും കൈയോടെയല്ല. കൈയിലൊരു തോക്കുമായി. അതും ഹെലികോപ്റ്ററില്‍, അയാള്‍ തെരുവില്‍ പ്രതിഷേധിക്കുന്ന ജനത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ഒടുവില്‍ തിരിച്ചെത്തി മാധ്യമങ്ങളോട് പറഞ്ഞത് "അവർ എലികളെപ്പോലെ ഓടിപ്പോയി" എന്നായിരുന്നു. 26 വര്‍ഷം താന്‍ ഭരിച്ച സ്വന്തം ജനതയെ കുറിച്ച് ഒരു ഭരണാധികാരി നടത്തിയ വാക്കുകളാണ് ഇത്.

<p>1991 -ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ൽ അലക്സാണ്ടര്‍ ലുക്കഷെങ്കോ ബെറാലൂസില്‍ അധികാരത്തിൽ വരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന പ്രസിഡന്‍റ് ലുകാഷെങ്കോ 26 വർഷമായി അധികാരത്തിൽ തുടരുകയായിരുന്നു. </p>
1991 -ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ൽ അലക്സാണ്ടര്‍ ലുക്കഷെങ്കോ ബെറാലൂസില്‍ അധികാരത്തിൽ വരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന പ്രസിഡന്‍റ് ലുകാഷെങ്കോ 26 വർഷമായി അധികാരത്തിൽ തുടരുകയായിരുന്നു.
<p>'യൂറോപ്പിലെ അവസാനത്തെ സ്വേച്ഛാധിപതി'യെന്നാണ് ലുക്കഷെങ്കോയെ അമേരിക്ക വിശേഷിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുട്ടിന്‍റെ ശക്തമായ പിന്തുണ ലുക്കഷെങ്കോയ്ക്കുണ്ട്. പോരാത്തതിന് രാജ്യത്തെ പ്രധാന മാധ്യമ ചാനലുകളും, പൊലീസും അദ്ദേഹത്തോട് വിശ്വസ്ഥത പുലർത്തി. </p>
'യൂറോപ്പിലെ അവസാനത്തെ സ്വേച്ഛാധിപതി'യെന്നാണ് ലുക്കഷെങ്കോയെ അമേരിക്ക വിശേഷിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുട്ടിന്‍റെ ശക്തമായ പിന്തുണ ലുക്കഷെങ്കോയ്ക്കുണ്ട്. പോരാത്തതിന് രാജ്യത്തെ പ്രധാന മാധ്യമ ചാനലുകളും, പൊലീസും അദ്ദേഹത്തോട് വിശ്വസ്ഥത പുലർത്തി.
<p>വിലകുറഞ്ഞ എണ്ണ, വാതക വിതരണത്തിന്‍റെ രൂപത്തിൽ റഷ്യ നൽകിയ ഉദാരമായ പിന്തുണയും, സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാത്തതും ശക്തനായി അധികാരത്തിൽ തുടരാൻ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ പ്രതിച്ഛായക്ക് മങ്ങൽ ഏൽക്കാൻ തുടങ്ങി. </p>
വിലകുറഞ്ഞ എണ്ണ, വാതക വിതരണത്തിന്‍റെ രൂപത്തിൽ റഷ്യ നൽകിയ ഉദാരമായ പിന്തുണയും, സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാത്തതും ശക്തനായി അധികാരത്തിൽ തുടരാൻ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ പ്രതിച്ഛായക്ക് മങ്ങൽ ഏൽക്കാൻ തുടങ്ങി.
<p>പക്ഷേ 26 വര്‍ഷം നീണ്ട ഭരണത്തില്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ വ്യാപകമായ അഴിമതിയും, ദാരിദ്ര്യവും, അവസരങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവുമാണ് തന്‍റെ രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചത്. കൂടാതെ, കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ സർക്കാർ പരാജയപ്പെട്ടതും കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കി. </p>
പക്ഷേ 26 വര്‍ഷം നീണ്ട ഭരണത്തില്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ വ്യാപകമായ അഴിമതിയും, ദാരിദ്ര്യവും, അവസരങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവുമാണ് തന്‍റെ രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചത്. കൂടാതെ, കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ സർക്കാർ പരാജയപ്പെട്ടതും കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കി.
<p>രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും പ്രസിഡന്‍റ് ആദ്യ സഹായം തേടിയതും പുട്ടിന്‍റെയടുത്തായിരുന്നു. സുഹൃത്തിന് ഉദാരമായ സഹായ വാഗ്ദാനങ്ങളാണ് പുട്ടിന്‍ നല്‍കിയതും. പുട്ടിന്‍റെ സൈനീക സഹായ ബലത്തില്‍ അന്ന് പ്രസിഡന്‍റ് അയല്‍ രാജ്യങ്ങളാണ് രാജ്യത്ത് കലാപത്തിന് ജനങ്ങളെ പ്രയരിപ്പിക്കുന്നതെന്നും പ്രസിഡന്‍റ് ആരോപിച്ചിരുന്നു. </p>
രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും പ്രസിഡന്‍റ് ആദ്യ സഹായം തേടിയതും പുട്ടിന്‍റെയടുത്തായിരുന്നു. സുഹൃത്തിന് ഉദാരമായ സഹായ വാഗ്ദാനങ്ങളാണ് പുട്ടിന്‍ നല്‍കിയതും. പുട്ടിന്‍റെ സൈനീക സഹായ ബലത്തില്‍ അന്ന് പ്രസിഡന്‍റ് അയല്‍ രാജ്യങ്ങളാണ് രാജ്യത്ത് കലാപത്തിന് ജനങ്ങളെ പ്രയരിപ്പിക്കുന്നതെന്നും പ്രസിഡന്‍റ് ആരോപിച്ചിരുന്നു.
<p>തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ നിയന്ത്രിക്കുന്നത് പ്രസിഡന്‍റ് തന്നെയായതിനാല്‍ വിജയിയായി മറ്റൊരു പേരും ഉയർന്ന് വരില്ലെന്ന് ജനങ്ങള്‍ക്കും അറിയാമായിരുന്നു.. ഓരോ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപും എതിരാളികളെ അടിച്ചമർത്താൻ അലക്സാണ്ടര്‍ ലുക്കഷെങ്കോ മടികാണിച്ചിരുന്നില്ല. </p>
തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ നിയന്ത്രിക്കുന്നത് പ്രസിഡന്‍റ് തന്നെയായതിനാല്‍ വിജയിയായി മറ്റൊരു പേരും ഉയർന്ന് വരില്ലെന്ന് ജനങ്ങള്‍ക്കും അറിയാമായിരുന്നു.. ഓരോ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപും എതിരാളികളെ അടിച്ചമർത്താൻ അലക്സാണ്ടര്‍ ലുക്കഷെങ്കോ മടികാണിച്ചിരുന്നില്ല.
<p>രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അലക്സാണ്ടര്‍ ലുക്കഷെങ്കോയെ വിജയിയായി പ്രഖ്യാപിക്കാന്‍ വേണ്ടിമാത്രമായി ചുരുങ്ങി. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പും രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾ ജയിലിലടക്കപ്പെട്ടു. ഒരാള്‍ രാജ്യം വിട്ട് പലായനം ചെയ്തു. </p>
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അലക്സാണ്ടര്‍ ലുക്കഷെങ്കോയെ വിജയിയായി പ്രഖ്യാപിക്കാന്‍ വേണ്ടിമാത്രമായി ചുരുങ്ങി. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പും രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾ ജയിലിലടക്കപ്പെട്ടു. ഒരാള്‍ രാജ്യം വിട്ട് പലായനം ചെയ്തു.
<p>എന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സെർജി ടിഖാനോവ്സ്കിയുടെ ഭാര്യ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി. 37 -കാരിയായ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പക്ഷേ തെരഞ്ഞെടുപ്പ് പതിവ് പോലെതന്നെയായിരുന്നു. </p>
എന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സെർജി ടിഖാനോവ്സ്കിയുടെ ഭാര്യ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി. 37 -കാരിയായ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പക്ഷേ തെരഞ്ഞെടുപ്പ് പതിവ് പോലെതന്നെയായിരുന്നു.
<p>പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോയ്ക്ക് 80 ശതമാനം വോട്ട്. പ്രധാന എതിരാളിയായ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയയ്ക്ക് 10 ശതമാനം വോട്ട്. ഫല പ്രഖ്യാപനം വന്നതിന് പുറകേ തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപിച്ച സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ തനിക്ക് 60 മുതല്‍ 70 ശതമാനം വരെ വോട്ട് ലഭിച്ചെന്നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്നും അവര്‍ ആരോപിച്ചു.</p>
പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോയ്ക്ക് 80 ശതമാനം വോട്ട്. പ്രധാന എതിരാളിയായ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയയ്ക്ക് 10 ശതമാനം വോട്ട്. ഫല പ്രഖ്യാപനം വന്നതിന് പുറകേ തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപിച്ച സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ തനിക്ക് 60 മുതല്‍ 70 ശതമാനം വരെ വോട്ട് ലഭിച്ചെന്നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്നും അവര്‍ ആരോപിച്ചു.
<p>പക്ഷേ, പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെ വേട്ടയാടുമെന്ന് ഭയന്ന അവര്‍ കുട്ടികളെയും കൊണ്ട് ലിത്വാനിയയിലേക്ക് കടന്നു. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ മാധ്യമങ്ങളോട് പറഞ്ഞു. </p>
പക്ഷേ, പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെ വേട്ടയാടുമെന്ന് ഭയന്ന അവര്‍ കുട്ടികളെയും കൊണ്ട് ലിത്വാനിയയിലേക്ക് കടന്നു. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ മാധ്യമങ്ങളോട് പറഞ്ഞു.
<p>തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധമുയർന്നു, പ്രത്യേകിച്ച് മിൻസ്‍കിൽ. തെരഞ്ഞെടുപ്പ് രാത്രി മുതൽ മൂന്ന് രാത്രികൾ പൊലീസ് സമാധാനപരമായി പ്രകടനം നടത്തുന്ന ജനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. മിൻസ്‍കിലും മറ്റ് നഗരങ്ങളിലുമായി 3,000 പേർ അറസ്റ്റിലായി. </p>
തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധമുയർന്നു, പ്രത്യേകിച്ച് മിൻസ്‍കിൽ. തെരഞ്ഞെടുപ്പ് രാത്രി മുതൽ മൂന്ന് രാത്രികൾ പൊലീസ് സമാധാനപരമായി പ്രകടനം നടത്തുന്ന ജനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. മിൻസ്‍കിലും മറ്റ് നഗരങ്ങളിലുമായി 3,000 പേർ അറസ്റ്റിലായി.
<p>ഇൻറർനെറ്റ്, മൊബൈൽ ഫോൺ സേവനവും വലിയ തോതിൽ അടച്ചുപൂട്ടി. ആയിരക്കണക്കിന് പ്രകടനക്കാരെ പൊലീസ് തടഞ്ഞുവച്ചു. ഡസൻ കണക്കിന് ഉദ്യോഗസ്ഥർക്കൊപ്പം നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. സ്ഫോടകവസ്‍തു കയ്യിൽ ഇരുന്ന് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരൻ മരിച്ചെന്ന് അധികൃതർ പറഞ്ഞു. </p>
ഇൻറർനെറ്റ്, മൊബൈൽ ഫോൺ സേവനവും വലിയ തോതിൽ അടച്ചുപൂട്ടി. ആയിരക്കണക്കിന് പ്രകടനക്കാരെ പൊലീസ് തടഞ്ഞുവച്ചു. ഡസൻ കണക്കിന് ഉദ്യോഗസ്ഥർക്കൊപ്പം നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. സ്ഫോടകവസ്‍തു കയ്യിൽ ഇരുന്ന് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരൻ മരിച്ചെന്ന് അധികൃതർ പറഞ്ഞു.
<p>ഇന്ന് രാജ്യത്ത് പ്രകടനം നടത്തുന്ന ജനങ്ങളിലേറെയും ഒരിക്കല്‍ ലുക്കഷെങ്കോയെ പിന്തുണച്ചിരുന്ന ഫാക്ടറി തൊഴിലാളികളാണ്. മാത്രമല്ല ലുക്കഷെങ്കോയെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ടിവി പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ തുടങ്ങിയ അനവധിപേർ ജോലി രാജിവച്ചു. </p>
ഇന്ന് രാജ്യത്ത് പ്രകടനം നടത്തുന്ന ജനങ്ങളിലേറെയും ഒരിക്കല്‍ ലുക്കഷെങ്കോയെ പിന്തുണച്ചിരുന്ന ഫാക്ടറി തൊഴിലാളികളാണ്. മാത്രമല്ല ലുക്കഷെങ്കോയെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ടിവി പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ തുടങ്ങിയ അനവധിപേർ ജോലി രാജിവച്ചു.
<p>രാജ്യത്ത് പ്രതിഷേധം ശക്തമായപ്പോള്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ പറഞ്ഞത് "ഞങ്ങൾ തെരഞ്ഞെടുപ്പ് നടത്തി. ഇനി എന്നെ കൊന്നാലല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് ഇവിടെ ഉണ്ടാകില്ല." എന്നായിരുന്നു. പക്ഷേ പ്രതിഷേധങ്ങള്‍ കനപ്പിക്കുകയാണ് ബെലാറൂസ് ജനത. അവര്‍ തെരുവുകളില്‍ നിന്ന് പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. പതിനായിരക്കണക്കിന് പേരാണ് ഇന്ന് ബെലാറൂസിയന്‍ തെരുവുകളില്‍ പ്രതിഷേധവുമായുള്ളത്. </p>
രാജ്യത്ത് പ്രതിഷേധം ശക്തമായപ്പോള്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ പറഞ്ഞത് "ഞങ്ങൾ തെരഞ്ഞെടുപ്പ് നടത്തി. ഇനി എന്നെ കൊന്നാലല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് ഇവിടെ ഉണ്ടാകില്ല." എന്നായിരുന്നു. പക്ഷേ പ്രതിഷേധങ്ങള്‍ കനപ്പിക്കുകയാണ് ബെലാറൂസ് ജനത. അവര്‍ തെരുവുകളില്‍ നിന്ന് പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. പതിനായിരക്കണക്കിന് പേരാണ് ഇന്ന് ബെലാറൂസിയന്‍ തെരുവുകളില്‍ പ്രതിഷേധവുമായുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam