ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണവും 35 ഇടത്ത് എൽഡിഎഫുമായിരുന്നു. എൽഡിഎഫ് സ്വതന്ത്രരെ സ്വതന്ത്രരായി കണക്കാക്കിയതായിരുന്നു ഇതിന് കാരണം.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി. സ്വതന്ത്രരുടെ പിന്തുണ കൂടി നേടിയപ്പോൾ 42 നഗരസഭകളിൽ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. 33 ഇടങ്ങളിലാണ് യുഡിഎഫ് ഭരണം. തെരഞ്ഞെടുപ്പ് കമ്മീഷനറെ വെബ് സൈറ്റിൽ മുൻസിപ്പാലിറ്റി വാർഡുകളിലെ കണക്കിൽ മാറ്റം വരുത്തി.
ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണവും 35 ഇടത്ത് എൽഡിഎഫുമായിരുന്നു. എൽഡിഎഫ് സ്വതന്ത്രരെ സ്വതന്ത്രരായി കണക്കാക്കിയതായിരുന്നു ഇതിന് കാരണം. ഇടത് സ്വതന്ത്രരുടേയും യുഡിഎഫ് വിമതരുടേയും പിന്തുണ കൂടി ഉറപ്പാക്കിയതോടെ മുൻസിപ്പാലിറ്റികളിലും ഇടതിന് ആധിപത്യം ഉറപ്പിക്കാനായി.
42 നഗരസഭകളിൽ എൽഡിഎഫിന് ഭരണം ലഭിക്കും. യുഡിഎഫ് ഭരണം 33 നഗരസഭകളിലാണ്. കമ്മീഷൻ സൈറ്റിൽ മുൻസിപ്പാലിറ്റികളുടെ ഭരണം ആർക്കെന്ന വിവരം മാറ്റി ജയിച്ച വാർഡുകളുടെ എണ്ണം മാത്രമാക്കി തിരുത്തി. ഇത് പ്രകാരം 85 നഗരസഭകളിൽ ഇടത് മുന്നണി 1167 വാർഡുകളും, യുഡിഎഫ് 1172 വാർഡുകളും നേടി.
സ്വതന്ത്രർ 416 വാർഡുകളാണ് നേടിയത്. പാലക്കാടും പന്തളത്തും എൻഡിഎയാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത 10 ഇടങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കമ്മീഷൻറെ സൈറ്റിൽ ആദ്യം വന്ന കണക്ക് ഉന്നയിച്ച് മുൻസിപ്പിലാറ്റികൾ കൂടതൽ പിടിച്ചുവെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 18, 2020, 11:52 PM IST
Post your Comments