സ്വർണം, സ്പെഷൽ ഡ്രോയിങ് റൈറ്റ്സ്, വിദേശ കറൻസി എന്നിവ അടങ്ങുന്നതാണ് റിസർവ് ബാങ്കിന്റെ വിദേശ നാണ്യ കരുതൽ ശേഖരം. 

മുംബൈ: മാർച്ച് 13 ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 5.34 ബില്യൺ ഡോളർ ഇടിഞ്ഞു. റിസർവ് ബാങ്കിന്റെ പ്രതിവാര സ്ഥിതിവിവര അനുബന്ധ റിപ്പോർട്ട് പ്രകാരം മാർച്ച് ആറിന് അവസാനിച്ച ആഴ്ചയിൽ 487.23 ബില്യൺ ഡോളറായിരുന്നു വിദേശനാണ്യ ശേഖരമാണ് 481.89 ഡോളറിലേക്ക് ഇടിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തടയുന്നതിനുള്ള റിസർവ് ബാങ്കിന്റെ ഇടപെടൽ കുറയുന്നതിനുളള ഒരു പ്രധാന കാരണമായി വിശകലന വിദഗ്ധർ ഈ പ്രതിസന്ധിയെ ചൂണ്ടിക്കാട്ടുന്നു. 

സ്വർണം, സ്പെഷൽ ഡ്രോയിങ് റൈറ്റ്സ്, വിദേശ കറൻസി എന്നിവ അടങ്ങുന്നതാണ് റിസർവ് ബാങ്കിന്റെ വിദേശ നാണ്യ കരുതൽ ശേഖരം. 

ഈ ആഴ്ചയിൽ, ഫോറെക്സ് കരുതൽ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തികൾ (എഫ്‌സി‌എ) 3.77 ബില്യൺ ഡോളർ കുറഞ്ഞ് 447.35 ബില്യൺ ഡോളറിലെത്തി.

അതുപോലെ, രാജ്യത്തെ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 1.53 ബില്യൺ ഡോളർ കുറഞ്ഞ് 29.46 ബില്യൺ ഡോളറിലെത്തി.

(പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ) എസ്‌ഡി‌ആർ മൂല്യം 38 മില്യൺ ഡോളർ കുറഞ്ഞ് 3.61 ബില്യൺ ഡോളറിലെത്തി. അതേസമയം, ഐ‌എം‌എഫുമായി രാജ്യത്തിന്റെ കരുതൽ സ്ഥാനം 2 മില്യൺ ഡോളർ ഉയർന്ന് 1.44 ബില്യൺ ഡോളറായി.