'പകർച്ചവ്യാധികൾ: അപകടസാധ്യതയും ആഘാതലഘൂകരണവും' എന്നതാണ് ഈ വർഷത്തെ മുഖ്യ വിഷയം.
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 33-ാമത് ശാസ്ത്ര കോൺഗ്രസ് ജനുവരി 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതൽ 29 വരെ നടക്കുന്ന പ്രീ കോൺഫറൻസിൽ എല്ലാ അവതരണങ്ങളും വിർച്യുൽ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച പ്രബന്ധങ്ങൾക്കും പോസ്റ്റുകൾക്കും അവാർഡ് തുടങ്ങിയവയും വിതരണം ചെയ്യും.
'പകർച്ചവ്യാധികൾ: അപകടസാധ്യതയും ആഘാതലഘൂകരണവും' എന്നതാണ് ഈ വർഷത്തെ മുഖ്യ വിഷയം.
കേരളം നേരിട്ട ദുരന്തങ്ങളേയും മറ്റു വെല്ലുവിളികളേയും കുറിച്ച് പ്രഗത്ഭരായ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിയുള്ള അവലോകനമാണ് പ്രധാന പരിപാടി. കൂടാതെ കാർഷിക-ഭക്ഷ്യ ശാസ്ത്രം, ബയോടെക്‌നോളജി, രസതന്ത്രം, ഭൗമശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി-വനം ശാസ്ത്രം, മത്സ്യ-മൃഗ സംരക്ഷണ ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിത ശാസ്ത്രം, ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകളും പ്രബന്ധാവതരണവും ഉണ്ടായിരിക്കും.
ഉന്നത ശാസ്ത്ര മേഖലയ്ക്ക് നേതൃത്വം നൽകിയ കേരളീയരായ ഡോ. പി.കെ. അയ്യങ്കാർ, ഡോ. പി.കെ. ഗോപാലകൃഷ്ണൻ, ഡോ.പി.റ്റി. ഭാസ്‌കര പണിക്കർ, ഡോ. പി.ആർ. പിഷാരടി, ഡോ. ജി.എൻ. രാമചന്ദ്രൻ, ഡോ. ഇ.കെ ജാനകിഅമ്മാൾ എന്നിവരെ ആദരിക്കുന്ന സ്മാരക പ്രഭാഷണങ്ങൾ ഉണ്ടാകും. ബിരുദാനന്തര ബിരുദ വിദ്യാർഥികളും പ്രമുഖ ശാസ്ത്ര ഗവേഷകരുമായുള്ള സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് അവരുടെ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ഉണ്ടാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ശാസ്ത്ര വിദ്യാർഥികൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ബാല ശാസ്ത്ര കോൺഗ്രസ് വിദ്യാർഥികൾ എന്നിവരുടെ രജിസ്‌ട്രേഷൻ 15 വരെ തുടരും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 12, 2021, 10:25 AM IST
Post your Comments