കൊവിഡ്: വിവിധ രാജ്യങ്ങളിൽ കലാപം പടരുന്നു
കൊവിഡിന്‍റെ പേരിൽ വിവിധ രാജ്യങ്ങളിൽ സംഘർഷവും കലാപവും. നാണയ മൂല്യത്തകർച്ചയിൽ പ്രതിഷേധിച്ച് ലെബനനിൽ മൂന്നാം ദിവസവും ജനം തെരുവിലിറങ്ങി. പെറുവിലും സിയോറ ലിയോണിലും ജയിൽ കലാപത്തിൽ നിരവധി പേർ മരിച്ചു.
കനത്ത സാമ്പത്തിക തകർച്ചയിലായ ലേബനോനിൽ പ്രക്ഷോഭകർ നിരവധി ബാങ്കുകൾക്ക് തീയിട്ടു.
ലാറ്റിൻ അമേരിക്കൻ രാജ്യമായ കോളമ്പിയയിൽ പട്ടിണിയിലായ കുടിയേറ്റക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പെറുവിൽ ജയിലിൽ രണ്ടു തടവുകാർ കോവിഡ് ബാധിച്ചു മരിച്ചതോടെ ഉണ്ടായ കലാപത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. ജയിൽ ഉദ്യോഗസ്ഥർ അടക്കം നൂറോളം പേർക്ക് പരിക്കുണ്ട്.
ആശുപത്രിക്കു പുറത്ത് , കെയർ സെന്‍ററുകളില്‍ സംഭവിച്ച 4419 മരണങ്ങൾ കൂടി കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെടുത്തി. ഇതോടെ യൂറോപ്പിൽ മരണക്കണക്കിൽ രണ്ടാമതായി ബ്രിട്ടൻ.
ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ ജയിൽ കലാപത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
കോവിഡ് വൈറസ് ആദ്യം പടർന്ന വുഹാനിലെ ലാബ് പരിശോധിക്കാൻ ചൈന അന്താരാഷ്ട്ര ഗവേഷകരെ അനുവദിക്കണമെന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രെട്ടറി മൈക്ക് പോംപെയോ ആവശ്യപ്പെട്ടു.
കോവിഡിന്റെ പേരിൽ ചൈനയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്ക രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചൈന എന്തും ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.
കൊവിഡിന് വാക്സിൻ കണ്ടുപിടിച്ചില്ലെങ്കിൽ ടോക്കിയോ ഒളിംപിക്സ് നടക്കില്ലെന്ന ജപ്പാൻ മെഡിക്കൽ അസോസിയേഷൻ്റെ വാദം ഐഒസി വക്താവ് തള്ളി. വാക്സിനില്ലെങ്കിലും മതിയായ സുരക്ഷാ ഒരുക്കി ഒളിംപിക്സ് നടത്തും.
കോവിഡ് പകർച്ച തീവ്രമായിരുന്ന ദക്ഷിണ കൊറിയയിൽ ഇന്നലെ തദ്ദേശീയരായ പുതിയ രോഗികൾ ഇല്ലാതിരുന്നത് ശുഭ സൂചനയായി