വായ്പ മൊറട്ടോറിയത്തിൽ വ്യക്തത തേടി എൻബിഎഫ്സികൾ റിസർവ് ബാങ്കിലേക്ക്; ക്രിസിൽ റിപ്പോർട്ട് പുറത്ത്
അവർക്ക് വായ്പ നൽകുന്ന ബാങ്കുകളിൽ നിന്ന് സ്വയം മൊറട്ടോറിയം ലഭിക്കുന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുമ്പോഴും എൻബിഎഫ്സികൾ ഉപയോക്താക്കൾക്ക് മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നു.
മുംബൈ: റിസർവ് ബാങ്കിന്റെ ബാങ്ക് വായ്പകളുടെ മൊറട്ടോറിയത്തിന്റെ ബാധ്യതയെക്കുറിച്ച് വ്യക്തതയില്ലാത്തതും രാജ്യവ്യാപകമായി ലോക്ക് ഡൗൺ മൂലവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്സി) പണലഭ്യതയിൽ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ ക്രിസിലാണ് ഇന്ത്യയിലെ എൻബിഎഫ്സികളെക്കുറിച്ചുളള റിപ്പോർട്ട് പുറത്തുവിട്ടത്.
റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ട് അനുസരിച്ച്, നോൺ -ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ (എൻബിഎഫ്‌സി) ഇരട്ട പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അവർക്ക് വായ്പ നൽകുന്ന ബാങ്കുകളിൽ നിന്ന് സ്വയം മൊറട്ടോറിയം ലഭിക്കുന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുമ്പോഴും എൻബിഎഫ്സികൾ ഉപയോക്താക്കൾക്ക് മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നു.
കൊറോണ വൈറസിന്റെ ആഘാതം മൂലമുണ്ടാകുന്ന ദ്രവ്യത സമ്മർദ്ദം പരിഹരിക്കുന്നതിനായി, റിസർവ് ബാങ്ക് ഒരു ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു, അതിൽ 2020 മാർച്ച് 1 വരെയുളള എല്ലാ ടേം ലോണുകളും അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം ഉൾപ്പെടുന്നു.
മൊറട്ടോറിയത്തിന്റെ പ്രായോഗികതയെക്കുറിച്ച് എൻബിഎഫ്സികൾ ആർബിഐയിൽ നിന്ന് വ്യക്തത തേടിയിരിക്കുകയാണിപ്പോൾ.