''ചിരിപ്പിക്കാൻ 'ഡ്രാമ'യുമായി ഞാനെത്തുകയാണ്''; കൂടെ നിന്നേക്കണമെന്ന് മോഹന്‍ലാല്‍
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ഹ്യൂമർ ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത. കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ 250 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസിംഗിനായി ഒരുങ്ങുന്നത്.
തിരുവനന്തപുരം: ''ഒന്നാം തീയതി നമ്മുടെ സിനിമ റിലീസാകുകയാണ്, ഡ്രാമാ. വളരെക്കാലത്തിന് ശേഷം ഞാൻ ചെയ്യുന്നൊരു ഹ്യൂമർ കൂടുതലുള്ളൊരു സിനിമയാണ്. മാത്രമല്ല, അതിൽ വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട്. കാണൂ, അഭിപ്രായം അറിയിക്കൂ, എല്ലാരുമൊന്ന് കൂടെ നിന്നേക്കണേ. ട്ടോ'' രജ്ഞിത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിംഗ് വിശേഷവുമായി എത്തുകയാണ് മോഹന്‍ലാല്‍. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ഹ്യൂമർ ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത. കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ 250 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസിംഗിനായി ഒരുങ്ങുന്നത്.
വർണചിത്ര ഗുഡ്ലൈൻ പ്രൊഡക്ഷൻസ് ആന്റ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറിൽ എം. കെ. നാസർ, മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഴകപ്പനാണ്. ആശാ ശരത്, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, ബൈജു, കനിഹ, അരുദ്ധതി നാഗ്, ബേബി ലാറ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് അഭിനേതാക്കളായി എത്തുന്നത്.