പൂർണ്ണമായും തകർന്ന വീടുകൾക്ക് 20 കോടിയും ഭാഗീകമായി തകർന്ന വീടുകൾക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്

തൃശൂർ: ജില്ലയില്‍ പ്രളയത്തില്‍ തകർന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 280 കോടി രുപ വേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം. നിലവില്‍ ഫണ്ടിന്‍റെ കുറവ് ഇല്ലെന്നും കളക്ടര്‍ ടി വി അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലയിൽ 3411 വീടുകളാണ് ഭാഗീകമായോ പൂർണ്ണമായോ തകർന്നത്.

Add Asianetnews as a Preferred SourcegooglePreferred

പൂർണ്ണമായും തകർന്ന വീടുകൾക്ക് 20 കോടിയും ഭാഗീകമായി തകർന്ന വീടുകൾക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കുടുംബ തർക്കങ്ങൾ മൂലം ഫണ്ട് കൈമാറാൻ കഴിയാത്ത സാഹചര്യങ്ങളും ചിലയിടങ്ങളിൽ ഉണ്ട്. എത്രയും വേഗം അർഹരെ കണ്ടെത്തി പണം കൈമാറാൻ കൈ മാറാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തർക്കങ്ങൾ പരിഹരിക്കാൻ ജില്ലയിലെ 5 ഇടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിക്കും.