
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ഡിപ്ലോമ കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് ഗള്‍ഫിലേക്ക് പോകാനായി ഒരു വിസ വന്നത്.
മെക്കാനിക്കല്‍ മെയിന്റനന്‍സ് കമ്പിനിയാണെന്നാണ് പറഞ്ഞത്. വിസയില്‍, വര്‍ക്കര്‍ ജോലിയാണ്. എന്തായാലും ഒന്നോ രണ്ടോ വര്‍ഷം നിന്ന് പണി പഠിക്കാം, എക്‌സ്പിരിയന്‍സ് ഉണ്ടാക്കാം! ശമ്പളം 120 ദിനാര്‍ ഏകദേശം 20000 രൂപ കിട്ടും. പിന്നെ ഓവര്‍ടൈം. എന്തായാലും നല്ല ഒരു തുക വീട്ടില്‍ അയക്കാം.
അങ്ങനെ ബഹറിനിലെത്തി.
കിട്ടുന്ന ശമ്പളത്തില്‍ നിന്നും തന്നെയാണ് ആഹാരത്തിനുള്ള ചിലവും നോക്കേണ്ടത്. സ്വന്തമായി ആഹാരം ഒക്കെ വെച്ച് കഴിക്കുന്നതാണ് നല്ലത് എന്ന് അടുത്തുള്ള മുറികളിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞു. അവരു തന്നെ അടുത്തുള്ള കടയില്‍ അതിനുള്ള ഏര്‍പ്പാടാക്കി തന്നു.
പിറ്റെന്നു തന്നെ ജോലിക്കു കയറി. പറഞ്ഞ ജോലി ഒന്നുമല്ല ഞാന്‍ അവിടെ ചെയ്യെണ്ടി വന്നത്. ഞാന്‍ ചെയ്യാത്ത ജോലി ചുരുക്കമായിരുന്നു. 24-28 മണിക്കൂറുകള്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്തിട്ടുണ്ട്. എന്ത് ചെയ്തിട്ടായാലും എത്ര കഷ്ടപ്പെട്ടിട്ടായാലും ജീവിതത്തില്‍ എവിടെയെങ്കിലും എത്തിപ്പെടണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. അതുകൊണ്ട് തന്നെ സ്വന്തം ശരീരം പോലും നോക്കാതെ പട്ടിണികിടന്നു ജോലി ചെയ്്തിട്ടുണ്ട്.
ജോലിഭാരം കുടിയപ്പൊള്‍ ആഹാരം വെക്കാന്‍ പോലും വയ്യാത്ത ദിവസങ്ങള്‍. ആ ദിവസങ്ങള്‍ കഴിച്ചത് കുബ്ബൂസ്സും പച്ചവെള്ളവും. പിന്നെയുള്ള മാസങ്ങളില്‍ ശമ്പളം കിട്ടുന്നത് കുറഞ്ഞു തുടങ്ങി രണ്ടും മൂന്നും മാസം ഇരിക്കുമ്പോള്‍ ശമ്പളം. ജോലിക്കോ ഒരു കുറവും ഇല്ല. 18- 22 മണിക്കൂര്‍ എന്നും ജോലി.
ഗള്‍ഫ് എന്നത് ഒരു നരകം ആണെന്ന് അന്നെനിക്ക് മനസ്സിലായി.നാട്ടിലും വീട്ടിലും ഉള്ളവര്‍ സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവന്‍ നരകതുല്യ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ടവനാണ് പ്രവാസി.
ഉള്ള ജീവിതം, അത് എത്ര പട്ടിണി ആണേലും, കഷ്ടതകള്‍ സഹിക്കേണ്ടി വന്നാലും സ്വന്തം നാട്ടില്‍ നില്‍ക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് എന്നെ നാട്ടില്‍ തിരിച്ചെത്തിച്ചു.
സത്യത്തില്‍ ഭൂരിഭാഗം പേര്‍ക്കും പ്രവാസം ഒരു നരകം തന്നെയാണ്. ഒരു ദിവസം പോലും നരകതുല്യമായി ജീവിക്കാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല എന്നതാണ് സത്യം.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.