ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കും.

10:48 AM (IST) Feb 05
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഈ മാസം 28ന് തമിഴ്നാട്ടിലെത്തും. മധുരയിൽ വെച്ച് പൊതുയോഗം നടക്കും.
10:45 AM (IST) Feb 05
പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം മൂർച്ഛിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
09:25 AM (IST) Feb 05
5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു.
08:50 AM (IST) Feb 05
ചെറുകുന്ന് സ്വദേശി കെ.പി.വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇയാളെ കാണാനില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായ തളിപ്പറമ്പ് പൊലീസ് അറിയിച്ചു.
07:34 AM (IST) Feb 05
2021നു ശേഷം ജീവിതത്തിൽ സ്വസ്ഥതയുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് വന്നാൽ സമ്മർദ്ദങ്ങൾ കൂടും. കേരളത്തിലാണെങ്കിൽ ആരോപണങ്ങളും ഉണ്ടാകും.
07:12 AM (IST) Feb 05
ഇന്ന് ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ പോറ്റിയ്ക്ക് സമൻസ് അയയ്ക്കും. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമൻസ് തയാറാക്കി വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
06:55 AM (IST) Feb 05
ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല.
06:39 AM (IST) Feb 05
ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.