പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം. 

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനുള്ള പത്മ വിഭൂഷൻ സ്വീകരിക്കുന്നത് പാർട്ടി തീരുമാന പ്രകാരമെന്ന് മകൻ വിഎ അരുൺ കുമാർ. പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലാണ് അരുൺ കുമാർ പ്രതികരിച്ചത്.

അതേസമയം, വിഎസ് അച്യുതാനന്ദനുള്ള പത്മ വിഭൂഷൻ സ്വീകരിക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. എന്നാൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പുരസ്കാരത്തെ സ്വാഗതം ചെയ്തിരുന്നു. വിഎസ്‌ ഉണ്ടായിരുന്നെങ്കിൽ പുരസ്കാരം നിരസിക്കുമായിരുന്നു എന്നായിരുന്നു ബേബിയുടെ നിലപാട്. വിഎസ് അന്തരിച്ച സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടെയെന്നും സിപിഎം ജനറൽ സെക്രട്ടറി നിലപാടെടുത്തിരുന്നു. അതിനിടെയാണ് മകൻ വീണ്ടും നിലപാട് ആവർത്തിക്കുന്നത്.