ക്രിസ്മസ്; ഗ്ലാസ്ഗോ തെരുവിലൂടെ ഓടിയത് 8000 സാന്താക്ലോസുകള്‍
സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയില്‍ കഴിഞ്ഞ ദിവസം ഒരു ഓട്ടമത്സരം നടന്നു. ഒന്നും രണ്ടുമല്ല, 8000 പേരാണ് ഓട്ടമത്സരത്തില്‍ പങ്കെടുത്തത്. അതും സാന്താ വേഷത്തില്‍ 5000 മീറ്ററായിരുന്നു ഓട്ടമത്സരം. 2006 ൽ ആരംഭിച്ചതിനുശേഷം ഓട്ടത്തിലൂടെ 3,50,000 ഡോളര്‍ ലഭിച്ചെന്ന് സംഘാടകര്‍ പറയുന്നു. ഈ വർഷം റണ്ണേഴ്സ് സമാഹരിച്ച ആയിരങ്ങൾ ഉൾപ്പെടെ, ഓരോരുത്തരും പങ്കെടുക്കാൻ 15 ഡോളർ വീതം അടയ്ക്കണം. രാജ്യവ്യാപകമായി 2,000 ത്തോളം പേരുടെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത് പകുതിയിലധികം ഗ്ലാസ്വെജിയൻ ജനത മദ്യപാനത്തോടുള്ള ഇഷ്ടത്തിന് പേരുകേട്ടവരാണെന്നാണ്. ക്രിസ്മസ് ദിനത്തിൽ രണ്ടെണ്ണം വിട്ട് മയങ്ങാതെന്ത് ക്രിസ്മസ് എന്ന് മലയാളിയേ പോലെ ഗ്ലാസ്വെജിയൻ ജനതയും ചോദിക്കുന്നു. ഓട്ടത്തിനിടെ ഏതാണ്ട് 38 ശതമാനം പേരുമാത്രമേ ശാന്തതയോടെ പങ്കെടുക്കൂവെന്ന് സംഘാടകര്‍ തന്നെ പറയുന്നു. കാണാം ആ കാഴ്ചകള്‍.