Asianet News MalayalamAsianet News Malayalam

സിനിമാപ്പൂരത്തിന് ഇന്ന് സമാപനം; ഐഎഫ്എഫ്കെയിലെ മികച്ച ചിത്രത്തെ ഇന്നറിയാം

23-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. ഇന്ന് 37 ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. നിശാഗന്ധിയില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും.
 

iffk closing ceremony today
Author
Thiruvananthapuram, First Published Dec 13, 2018, 7:26 AM IST

തിരുവനന്തപുരം: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ 23-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതിനേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും.മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും. നിശാഗന്ധിയില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേളയ്ക്ക് തിരശീല വീഴുന്നത്.ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി. ഹേപ്പ് ആന്‍റ് റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് നടന്നത്. ലോകസിനിമകള്‍ക്കായിരുന്നു ഇക്കുറിയും പ്രേക്ഷകരുടെ തിരക്ക്.മത്സവിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാളസിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ് കിട്ടിയത്.

ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്‍ററിയടക്കം എട്ട് ചിത്രങ്ങള്‍ക്കും പ്രക്ഷകര്‍ തള്ളിക്കയറി. മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവായി ഒരുക്കിയ സംഗീത സന്ധ്യകള്‍ക്ക് ആസ്വാദകര്‍ ഏറെയായിരുന്നു. മജീദ് മജീദി ചിത്രം മുഹമ്മദ് ദ മെസഞ്ചര്‍ ഒാഫ് ഗോഡ് പ്രദര്‍ശിപ്പിക്കാത്തത് സിനിമാസ്വാദകര്‍ക്ക് നിരാശയായി.

Follow Us:
Download App:
  • android
  • ios