മല്ലികാർജുൻ ഖർഗെ, ദേവഗൗഡ, ദിഗ് വിജയ്സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവരുടെ കാലാവധി ജൂണിൽ അവസാനിക്കും
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പിലേക്ക് കടന്ന് പാർട്ടികൾ. 22 സീറ്റുകളിലാണ് ജൂണിൽ ഒഴിവ് വരുന്നത്. മല്ലികാർജുൻ ഖർഗെ, ദേവഗൗഡ, ദിഗ് വിജയ്സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവരുടെ കാലാവധി ജൂണിൽ അവസാനിക്കും. ഖർഗെ തുടർന്നേക്കും. രാജ്യസഭയിലേക്ക് എത്താൻ അശോക് ഗലോട്ട്, പവൻഖേര തുടങ്ങിയ നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ദിഗ് വിജയ് സിംഗിനെ വീണ്ടും പരിഗണിച്ചേക്കില്ലെന്നാണ് ലഭ്യമാകുന്ന സൂചന. ജാർഖണ്ഡിലെ 2 സീറ്റിൽ ഒന്നിനായി കോൺഗ്രസ് സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ചർച്ചകൾ അടുത്തയാഴ്ച മുതൽ തുടങ്ങും



