വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ പൊലീസ് പിടിച്ചെടുത്തു. എന്നാല്‍, പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെടുക്കാനായില്ല.
കൊച്ചി: ചൂർണ്ണിക്കര വ്യാജരേഖക്കേസിലെ ഇടനിലക്കാരന്‍റെ വീട്ടിൽ റെയ്ഡ്. കാലടിയിലെ വീട്ടിലായിരുന്നു പരിശോധന. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെടുക്കാനായില്ല. വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ പൊലീസ് പിടിച്ചെടുത്തു. ചൂർണിക്കര വിവാദവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന.
എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്‍റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.
