Asianet News MalayalamAsianet News Malayalam

അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

Nee Evideyaanu Syed Hisham Sakhaf
Author
Thiruvananthapuram, First Published Aug 12, 2017, 5:13 PM IST

Nee Evideyaanu Syed Hisham Sakhaf

എല്ലാ കുട്ടികളെയും പോലെ വളരെ ചെറുപ്പത്തില്‍ തന്നെ വേഗം വളരാനുള്ള വെമ്പല്‍ ആയിരുന്നു എനിക്കും. അതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യാറുമുണ്ടായിരുന്നു. 11 വയസ്സില്‍ തന്നെ കൈനറ്റിക്  ഹോണ്ട ഓടിക്കുക, കൂട്ടുകാരോടൊന്നിച്ചു വീട്ടില്‍ അറിയാതെ സിനിമ തിയേറ്ററില്‍ പോവുക. ഞങ്ങളുടെ നാട് ആയ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് വരെ ഒറ്റയ്ക്ക് ബസ്സില്‍ പോവുക എന്നിവയൊക്കെയായിരുന്നു വലിയ കുട്ടി ആയെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍. അങ്ങനെയിരിക്കെ ഞാന്‍ പുതിയൊരു ടാസ്‌ക് കണ്ടെത്തി. ഉമ്മായുടെ വീട് ആയ തലശ്ശേരി വരെ തനിച്ചു ബസ്സില്‍ പോയി വരിക. 

കോഴിക്കോടേക്ക് പോവുന്നതിന്റെ ഇരട്ടി ദൂരവും സമയവും ഉണ്ട്. പിന്നെ ആ യാത്ര കഴിഞ്ഞാല്‍ സ്‌കൂളില്‍ പോയി വീമ്പു പറയുന്നതൊക്കെ കണക്കു കൂട്ടി ഒരു ഞായറാഴ്ച ഞാന്‍ പോകാന്‍ വേണ്ടി എന്തോ ഒരു നിസ്സാരകാരണം കണ്ടെത്തി. പൊതുവെ കണിശക്കാരിയായ വലിയുമ്മ ഒറ്റയടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഉമ്മയുടെ  ശുപാര്‍ശയില്‍ സംഗതി പാസ്സാക്കിയെടുത്തു. പോകുന്നത് ഉമ്മയുടെ ബന്ധുക്കളുടെ അടുത്തേക്ക് ആയതു കൊണ്ടായിരിക്കണം ഉമ്മ വല്ലാതെ പിന്തുണച്ചത് . അങ്ങനെ വളരെ വിജയകരമായി പോവാനുള്ള പൈസ ഒക്കെ സംഘടിപ്പിച്ചു പോയി ബസ്സില്‍ കയറി സീറ്റ് പിടിച്ചു. കണ്ടക്ടര്‍ വന്നു ടിക്കറ്റ് ചോദിക്കുമ്പോള്‍ കാശു നീട്ടി ടിക്കറ്റ് എടുക്കുന്നതിന്റെ ഗമ പറഞ്ഞറിയിക്കാന്‍ വയ്യ. എന്നും ആള്‍ മുന്നിലുണ്ടെന്ന മറുപടിയില്‍ നിന്നും സ്വന്തമായി ടിക്കറ്റ് എടുക്കുന്നതൊക്കെ അഭിമാനമുഹൂര്‍ത്തമായി തോന്നി. തലശ്ശേരിയില്‍ എത്തി ബസ്സിറങ്ങിയ ശേഷം ഓട്ടോറിക്ഷ പിടിക്കാതെ നടന്നുപോയി . നടത്തത്തിനിടയില്‍ ലാഭിച്ച പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്നുള്ള കണക്കുകൂട്ടല്‍ ആയിരുന്നു. 
              
എന്തായാലും പോയ കാര്യം കഴിഞ്ഞു തിരിച്ചു ബസ് സറ്റാന്റിലേക്കു നടന്നു തന്നെ പോയി. ബസ സ്റ്റാന്‍ഡില്‍ എത്തി ആദ്യം കണ്ട കോഴിക്കോട് ബസ്സില്‍ തന്നെ കയറി മൂന്നാം നിരയില്‍ സീറ്റുറപ്പിച്ചു. അല്പം കഴിഞ്ഞു എന്റെ അടുത്ത് ആരോ വന്നിരുന്നതൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കണ്ടക്ടര്‍ വന്നപ്പോള്‍ ഞാന്‍ ടിക്കറ്റ് എടുത്തു. അതില്‍ നിന്നും ഞാന്‍ തനിച്ചാണ് യാത്ര ചെയ്യുന്നതെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കണം. പിന്നെ അയാളില്‍ നിന്നും സ്വാഭാവികമല്ലാത്ത ചില സ്പര്‍ശനങ്ങള്‍ ഉണ്ടാവുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ പെട്ടെന്ന് ഭയം എന്നില്‍ വല്ലാതെ പടര്‍ന്നു പിടിക്കുന്നത് ഞാനറിഞ്ഞു. പതിയെ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ ഞാന്‍ ഒരു വിഫലശ്രമം നടത്തി. പക്ഷെ അയാള്‍ ഒരു കൈ സീറ്റിനു കുറുകെ വെച്ചിരുന്നു. നിമിഷങ്ങള്‍ കടന്നു പോകുന്തോറും എന്നിലെ ഭയം വല്ലാതെ കൂടുന്നതും ഒരു കരച്ചിലിന്റെ വക്കിലേക്കു പോകുന്നതുമെല്ലാം ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ബസ്സില്‍ എന്ത് പ്രശനം ഉണ്ടായാലും കണ്ടക്ടറിനെ വിളിച്ചു പറഞ്ഞാല്‍ മതിയെന്നൊക്കെ എന്റെ ഉള്‍മനസ്സു മന്ത്രിച്ചെങ്കിലും, കണ്ടക്ടര്‍ ബസ്സിന്റെ പിന്‍വശത്തു ഒരുപാട് തിരക്കില്‍ ആയതിനാലും എന്റെ ഉള്‍ഭയം മൂലവും അതിനു കഴിഞ്ഞില്ല. രൂക്ഷമായ ഒരു നോട്ടം അയാളുടെ മുഖത്തേക്ക് പായിച്ചെങ്കിലും അയാളുടെ മുഖത്തെ നിസ്സംഗതയും കൂസലില്ലായ്മയും എന്റെ ഭയത്തിന്റെ ശക്തി കൂട്ടി. ഒപ്പം അയാള്‍ ഒരു മനസികരോഗിയോ ഞരമ്പുരോഗിയോ ആണെന്നും ഞാന്‍ ഉറപ്പിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ചു ഞാന്‍ സീറ്റില്‍ നിന്നുമെഴുന്നേറ്റു അയാളുടെ കൈ ശക്തമായി തട്ടി മാറ്റി സീറ്റില്‍ നിന്നും പുറത്തു കടന്നു. എത്രയും പെട്ടെന്ന് മറ്റൊരു സീറ്റില്‍ ഇരിക്കാന്‍ വേണ്ടി എന്റെ കണ്ണുകള്‍ ഒരൊഴിഞ്ഞ ഇരിപ്പിടം പരതി.ഞാന്‍ ഇരുന്ന അതെ വശത്തു ഒന്നാം നിരയില്‍ ഒരു സീറ്റ് ഒഴിഞ്ഞതുകണ്ടു ഞാന്‍ പെട്ടെന്ന് അവിടെപ്പോയി ഇരുന്നു. 

അയാളില്‍ നിന്നും സ്വാഭാവികമല്ലാത്ത ചില സ്പര്‍ശനങ്ങള്‍ ഉണ്ടാവുന്നത് ഞാന്‍ ശ്രദ്ധിച്ചു.

പൊതുവെ, അപരിചിതരോട് സംസാരിക്കാന്‍  നന്നേ മടിയുള്ള ഞാന്‍ എന്റെ പുതിയ സീറ്റിന്റെ അടുത്തിരുന്ന ചെറുപ്പക്കാരനോട് അങ്ങോട്ടുകയറി സംസാരിച്ചു. നേരത്ത ആ ആള്‍ എന്നെ നോക്കി വരുമോയെന്നു ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. സത്യത്തില്‍ ഇത്തരം ആളുകളും ഈ ലോകത്തുണ്ടെന്നു ഞാന്‍ അന്നാണറിയുന്നതു. ഒരു കാര്യം കേട്ടറിയുന്നതിനേക്കാള്‍ തീക്ഷ്ണത കൂടും അത് അനുഭവിച്ചറിയുമ്പോള്‍. അത് തന്നെയായിരിക്കാം എന്റെ ഹൃദയമിടിപ്പ് സാധാരണരീതിയിലേക്ക് മാറാന്‍ ഒരുപാട് സമയമെടുത്തത്. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ പേരും സ്ഥലവും ഒക്കെ ചോദിച്ചു . സയീദ് എന്നോ മറ്റോ ആണ് അദ്ദേഹം പേര് പറഞ്ഞത്. ഒരു 25ഡ 30 നിടയില്‍ പ്രായമുള്ള ഒരു യുവാവ്. സത്യത്തില്‍ അദ്ദേഹത്തിന്റെ മുഖമോ പേരോ ഒന്നും എനിക്കിന്ന് കൃത്യമായി ഓര്‍മയില്ല. തുടര്‍ന്നും ഞാന്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ട് ഞാന്‍ അദ്ദേഹത്തെക്കൊണ്ട് എന്നോട് സംസാരിപ്പിച്ചു. നിര്‍ത്താതെ. ഒരു പക്ഷെ എന്റെ ഉപബോധമനസ്സു ചെയ്യിപ്പിച്ചതാകാം അത്. അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരെ പോലെ ആയി. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. 

ഇന്ന് ആലോചിക്കുമ്പോള്‍ ഒരു 11 കാരനെ അദ്ദേഹം മതിച്ചു എന്നുള്ളത് തന്നെ എന്നില്‍ അത്ഭുതം ഉളവാക്കുന്നു. ഒടുവില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ സത്യത്തില്‍ എങ്ങനെ ആ സീറ്റിലേക്ക് വന്നു എന്നും അദ്ദേഹത്തോട് പറഞ്ഞു. അതുവരെ എന്നോട് ചിരിച്ചു സംസാരിച്ച ആ മുഖം വളരെ പെട്ടെന്ന് ഗൗരവമായി. ഉടന്‍ തന്നെ സീറ്റില്‍ നിന്നെണീറ്റു ആ ആളെ കാണിച്ചുതരാന്‍ പറഞ്ഞു.അപ്രതീക്ഷിതം ആയിരുന്നു അത്. പക്ഷെ അവന്‍ ഇടക്കെപ്പോഴോ ബസ്സില്‍ നിന്നും ഇറങ്ങിയിരുന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു എന്റെ സ്ഥലം എത്തിയത് അറിഞ്ഞില്ല. അദ്ദേഹം ജോലി ആവശ്യാര്‍ഥം കോഴിക്കോട് പോവുകയാണെന്നും എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോ എന്നും പറഞ്ഞു വിസിറ്റിംഗ് കാര്‍ഡ് തന്നു. കാലചക്രം ഉരുണ്ടു നീങ്ങിയപ്പോള്‍ വിസ്മൃതിയില്‍ എവിടെയോ ഞാനാ  വിസിറ്റിംഗ് കാര്‍ഡ് മറന്നു വെച്ചു. അന്നാ അപകടത്തില്‍ നിന്ന് എന്നെ രക്ഷിച്ച ആ മുഖവും പേരും കൃത്യമായി ഓര്‍മയില്ലെങ്കിലും, ഏറെ നന്ദിയോടെ ഇന്നുമോര്‍ക്കുന്നു ഞാന്‍.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

Follow Us:
Download App:
  • android
  • ios