അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ല‌ർ ഓട്ടമൊബീൽസി(എഫ് സി എ)ന്റെ ജീപ്പിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മിത മോഡല്‍ കോംപസ് എസ്.യു.വി ജീപ്പ് കോംപസ് ജൂലൈ 31ന് എത്തും. കോംപസി’നു പുറമെ ഗ്രാൻഡ് ചെറോക്കീയും റാംഗ്ലറുമാണു ജീപ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. ജീപ് വിൽക്കുന്ന ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. എന്നാൽ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയാണ് കോംപസി’ന്റെ വരവ്.

വന്‍ ബുക്കിംഗാണ് കോംപസിന് ലഭിക്കുന്നത്. നിലവില്‍ ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡല്‍ എന്ന ഖ്യാതിയാണ് വരവിന് മുമ്പെ കുതിച്ചുയരാന്‍ ജീപ്പിനെ സഹായിച്ചത്. കൃത്യമായ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 18 മുതല്‍ 20 ലക്ഷത്തിനുള്ളിലാകും കോംപസിന്റെ വിപണി വിലയെന്നാണ് സൂചന. ഇറക്കുമതി വഴി ആദ്യഘട്ടത്തിലെത്തിയ മോഡലുകളുടെ വില ഒരുകോടിക്ക് മുകളില്‍ വരെയായിരുന്നു. രാജ്യത്തെ ഫിയറ്റ് ക്രിസ്‌ലര്‍ ഷോറൂമുകളില്‍ നിന്നും ജീപ്പ് എക്‌സ്‌ക്ല്യൂസീവ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അന്‍പതിനായിരം രൂപ നല്‍കി കോംപസ് ബുക്ക് ചെയ്യാന്‍ കഴിയും. പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ സ്‌പോര്‍ട്ട്, ലോഞ്ചിട്ട്യൂഡ്, ലോഞ്ചിട്യൂഡ് (O), ലിമിറ്റഡ്, ലിമിറ്റഡ് (O) എന്നീ അഞ്ച് വകഭേദങ്ങളിലാണ് കോംപസ് നിരത്തിലെത്തുക.

കോംപസിനു പുറമെ ചെറോക്കീ, ഗ്രാൻഡ് ചെറോക്കീ, റെനെഗെഡ്, റാംഗ്ലർ, റാംഗ്ലർ അൺലിമിറ്റഡ് എന്നിവയാണു ജീപ്പ് ശ്രേണിയിൽ നിലവിൽ എഫ് സി എ വിൽപ്പനയ്ക്കെത്തിക്കുന്നത്. ഇതില്‍ ജീപ് റാംഗ്ലര്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കീ എന്നീ മോഡലുകളുമായി 2016 ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. റാംഗ്ലറിന് 71.59 ലക്ഷം രൂപയും ഗ്രാന്‍ഡ് ചെറോക്കീക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണ് വില.

എന്നാല്‍ പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആഭ്യന്തര വില്‍പനയ്ക്ക് പുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും കോംപസ് കയറ്റി അയക്കാനും ജീപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതോടെ ഹൈറ്റ് ഹാന്‍ഡ് ഡ്രൈവ് കോംപസിന്റെ നിര്‍മാണ ഹബ്ബുകളിലെന്നായി ഇന്ത്യ മാറും. ജീപ്പ് നിരയില്‍ റെനഗേഡിനും ചെറോക്കിക്കും ഇടയിലായിലാണ് കോംപാസിന്റെ സ്ഥാനം.

റെനഗേഡ് പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പ്പം മാറ്റത്തോടെയാണ് കോംപസിന്റെ വരവെങ്കിലും ഗ്രാന്റ് ചെറോക്കിയുമായി സാമ്യമുള്ളതാണ് രൂപം. 2 ലീറ്റര്‍ ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ മോഡലുകള്‍ ഉള്‍പ്പെടെ വിവിധ വകഭേദങ്ങള്‍ കോംപസിനുണ്ടാകും എന്നാണ് പ്രതീക്ഷ. മൂന്നു പെട്രോളും രണ്ടു ഡീസലുമടക്കം മൊത്തം അഞ്ച് എൻജിൻ സാധ്യതകളാണ് ആഗോളതലത്തിൽ കോംപസിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പെട്രോളും ഡീസലുമായി ഓരോ പവർട്രെയ്നും മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളുമാവും ലഭ്യമാവുക.

ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് കോംപസിന്റെ വരവ്. സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നു. എസ് യു വി വിപണിയുടെ ഇടത്തട്ടിലുള്ളളവരെയാണ് കോംപസിലൂടെ കമ്പനി നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ കോംപസിന്റെ വില 25 ലക്ഷം രൂപയില്‍ താഴെ നിര്‍ത്താനാവും എഫ് സി എ ഇന്ത്യയുടെ ശ്രമം.

ബി എം ഡബ്ല്യു എക്‌സ് വണ്‍, ഹ്യുണ്ടേയ് ട്യുസോണ്‍, ഹോണ്ട സി ആര്‍ – വി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയ്ല്‍ ബ്ലേസര്‍, ഔഡി ക്യു ത്രീ തുടങ്ങിയവയോടാവും ഇന്ത്യന്‍ നരിത്തുകളില്‍ കോംപസിനു പോരടക്കേണ്ടി വരിക.