പാളത്തില്‍ അറ്റകുറ്റപ്പണി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കറുകുറ്റിക്കും കളമശേരിക്കുമിടയില് പാളം മാറ്റാനും അറ്റകുറ്റപ്പണികള്ക്കുമായി റെയില്വേ ഗതാഗത നിയന്ത്രണം തുടങ്ങി. തെക്കോട്ടുള്ള പാതയില് രണ്ടര മണിക്കൂറോളം ഗതാഗതം നിര്ത്തുകയും പലയിടത്തായി നാലു മണിക്കൂര് നിയന്ത്രിക്കുകയും ചെയ്യും. ജൂണ് 15 വരെയാണു അറ്റകുറ്റപ്പണികള് നടത്തുക. രാത്രി 7.45 മുതല് 11.45 വരെയാണു ട്രെയിനുകള്ക്കു നിയന്ത്രണം. ചൊവ്വ, ബുധന് ദിവസങ്ങളില് ഗതാഗതം മുടങ്ങില്ല.
പതിനഞ്ചു കിലോമീറ്റര് ദൂരം പാളം, സ്ലീപ്പര്, മെറ്റല് എന്നിവ മാറ്റുന്ന ജോലിയാണു നടക്കുക. ദീര്ഘദൂര വണ്ടികള് പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളില് പിടിച്ചിടും. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്സ്പ്രസ് രണ്ടു മണിക്കൂര് വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര് പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്.
