കൊവിഡിനെ തുടർന്ന് നേരിട്ട പ്രതിസന്ധിയിൽ എയർ ഇന്ത്യയടക്കം വ്യോമ ഗതാഗത സെക്ടറിലെ കമ്പനികൾക്കെല്ലാം തിരിച്ചടി നേരിട്ടിരുന്നു.
ദില്ലി: ആകെ 59 ജീവനക്കാരാണ് എയർ ഇന്ത്യയിൽ വേതന രഹിത അവധിക്ക് അപേക്ഷിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി. ജൂലൈയിലാണ് വേതന രഹിത അവധി ആവിഷ്കരിച്ചത്.
Add Asianetnews as a Preferred Source

ജൂലൈ 14 ന് ഇറക്കിയ ഉത്തരവിലാണ് വകുപ്പ് മേധാവികളോടും റീജണൽ ഡയറക്ടർമാരോടും കാര്യക്ഷമത, ആരോഗ്യം, തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് വേതന രഹിത അവധിക്കായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. ഇതിന് പുറമെ ജീവനക്കാർക്ക് സ്വയമേ ഈ അവധിക്ക് അപേക്ഷിക്കാമെന്നും മാനേജ്മെന്റ് പറഞ്ഞിരുന്നു.
കൊവിഡിനെ തുടർന്ന് നേരിട്ട പ്രതിസന്ധിയിൽ എയർ ഇന്ത്യയടക്കം വ്യോമ ഗതാഗത സെക്ടറിലെ കമ്പനികൾക്കെല്ലാം തിരിച്ചടി നേരിട്ടിരുന്നു. 2018-19 കാലത്ത് കമ്പനിയുടെ നഷ്ടം 8500 കോടിയായിരുന്നു.
