രണ്ട് ദിവസമായി നടന്നുവന്ന ഫെഡറില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് ആഗോള വ്യോമയാന മേഖലയെ ഞെട്ടിക്കുന്ന തീരുമാനം ഉണ്ടായത്. 

വാഷിംഗ്ടണ്‍: ബോയിംഗ് വിമാന നിര്‍മാണക്കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 737 മാക്സ് ജെറ്റ്‌ലൈനറിന്റെ ഉത്പാദനം ജനുവരിയിൽ നിർത്തിവയ്ക്കുമെന്ന് അറിയിച്ചു. 20 വർഷത്തിനിടയിലെ ഏറ്റവും വലിയ അസംബ്ലി-ലൈൻ നിർത്തലാക്കല്‍ പ്രഖ്യാപനമാണ് ബോയിംഗ് നടത്തിയിരിക്കുന്നത്. രണ്ട് വിമാന ദുരന്തങ്ങളാണ് ബോയിംഗിനെ ഈ നിര്‍ണായക തീരുമാനത്തിലേക്ക് നയിച്ചത്. ജനുവരിക്ക് ശേഷം നിര്‍മാണം തുടരുമോ എന്ന കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

സിയാറ്റിലിന് തെക്കുളള നിര്‍മാണ സംവിധാനത്തില്‍ 737 ഉല്‍പ്പാദനം മരവിപ്പിക്കുന്ന സമയത്ത് ഏകദേശം 12,000 ജീവനക്കാരിൽ ഒരാളെയും ജോലിയിൽ നിന്ന് പിരിച്ചുവിടില്ലെന്ന് പറഞ്ഞു, ഈ നീക്കത്തിന് ആഗോള വിതരണ ശൃംഖലയിലും യുഎസ് സമ്പദ്‌വ്യവസ്ഥയിലും പ്രത്യാഘാതങ്ങൾ ഉണ്ടാകാം. വിമാനത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്ന വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ വരും നാളുകളില്‍ ഈ തീരുമാനം ദോഷകരമായി ബാധിക്കും. 

രണ്ട് ദിവസമായി നടന്നുവന്ന ഫെഡറില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് ആഗോള വ്യോമയാന മേഖലയെ ഞെട്ടിക്കുന്ന തീരുമാനം ഉണ്ടായത്. ഇക്കഴിഞ്ഞ് മാര്‍ച്ച് മുതല്‍ ബോയിംഗ് 737 മാക്സ് വ്യോമയാന രംഗത്ത് നിന്ന് പിന്‍വലിച്ചിരുന്നു. എത്യോപ്യ, ഇന്തോനേഷ്യ എന്നിവടങ്ങളിലുണ്ടായ രണ്ട് വിമാന അപകടങ്ങളിലായി 346 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് 737 നെ വിലക്കിയത്. അഞ്ച് മാസം, വിമാന നിർമ്മാതാവിന് ഇതുവരെ 9 ബില്യൺ ഡോളറിലധികം നഷ്ടം ഉണ്ടായി.