Asianet News MalayalamAsianet News Malayalam

വിമാനക്കമ്പനികൾക്ക് 85 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താം: വ്യോമയാന മന്ത്രാലയം

കൊവിഡ് രണ്ടാം തരം​ഗത്തെ തുടർന്നായിരുന്നു നിയന്ത്രണം. 

civil aviation ministry announcement for domestic air routes
Author
New Delhi, First Published Sep 19, 2021, 12:34 PM IST

ദില്ലി: രാജ്യത്തെ വിമാനക്കമ്പനികൾക്ക് ഇനിമുതൽ 85 ശതമാനം ആഭ്യന്തര സർവീസുകളും നടത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓ​ഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നട‌ത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു. 

കൊവിഡ് പ്രതിസന്ധികളെ തുടർന്ന് സമ്മർദ്ദത്തിലായ മേഖലയ്ക്ക് കൂടുതൽ സർവീസുകൾ നടത്താൻ അനുമതി ലഭിക്കുന്നത് ​ഗുണകരമാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ 33 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. 

രോ​ഗവ്യാപന സാധ്യതയും യാത്രക്കാരുടെ കുറവും പരി​ഗണിച്ചായിരുന്നു ഇത്. എന്നാൽ, പിന്നീട് ഡിസംബറോടെ ആഭ്യന്തര സർവീസുകൾ 80 ശതമാനമാക്കി ഉയർത്തിയിരുന്നു. പിന്നീട് 2021 ജൂണിൽ സർവീസുകൾ 50 ശതമാനമാക്കി കുറച്ചു. കൊവിഡ് രണ്ടാം തരം​ഗത്തെ തുടർന്നായിരുന്നു നിയന്ത്രണം. 

രണ്ടാം തരം​ഗത്തെ തുടർന്നുളള നിയന്ത്രണങ്ങൾക്ക് ശേഷം, ജൂലൈ അഞ്ചിന് ആകെ സർവീസുകൾ 65 ശതമാനത്തിലേക്ക് ഉയർത്തി. പിന്നീട് കൂടുതൽ ഇളവുകൾ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഓ​ഗസ്റ്റ് 12 ന് ശേഷം സർവീസുകൾ 72.5 ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

  

Follow Us:
Download App:
  • android
  • ios