Asianet News MalayalamAsianet News Malayalam

ഫ്ലിപ്കാർട്ടിലെ കച്ചവടക്കാരുടെ എണ്ണത്തിൽ 35 ശതമാനം വർധനവ്; വിൽപ്പന വസ്തുക്കളായി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും

ലോക്‌ഡൗണിന് ശേഷം ഫ്ലിപ്കാർട്ടിൽ 50 ശതമാനം ഉപഭോക്താക്കളുടെ വർധനവാണ് രേഖപ്പെടുത്തിയത്.

flipkart sales hike in lockdown
Author
Mumbai, First Published Dec 19, 2020, 12:10 PM IST

മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ടിൽ കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവ്. 2020 ൽ മാത്രം 35 ശതമാനം അധികം കച്ചവടക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു. മെട്രോകളിലും ടയർ 3 നഗരങ്ങളിലും അതിന് താഴേക്കും കൊവിഡ് കാലത്ത് ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് കാലത്ത് സാമൂഹിക അകലവും സുരക്ഷിതത്വവും മുൻനിർത്തി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ആശ്രയിച്ചത്. ഇതാണ് കച്ചവടക്കാരുടെ എണ്ണം വർധിക്കാനും കാരണമായതെന്നാണ് കരുതുന്നത്.

ലോക്‌ഡൗണിന് ശേഷം ഫ്ലിപ്കാർട്ടിൽ 50 ശതമാനം ഉപഭോക്താക്കളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ജൂലൈ - സെപ്തംബർ കാലത്ത് ഇത് 65 ശതമാനമായി. തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പുതുതായി വന്ന കച്ചവടക്കാരിൽ അധികവും ടയർ 2, ടയർ 3 നഗരങ്ങളായ തിരുപൂർ ഹൗറ,  സിറക്‌‌പൂർ, ഹിസാർ, സഹ്റൻപൂർ, പാനിപത്, രാജ്കോട് എന്നിവിടങ്ങളിൽ നിന്നാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പാഠ്യോപകരണങ്ങളുമാണ് ഈ കാലത്ത് പ്രധാനമായും വിറ്റുപോയത്.

 

Follow Us:
Download App:
  • android
  • ios