ലോക്‌ഡൗണിന് ശേഷം ഫ്ലിപ്കാർട്ടിൽ 50 ശതമാനം ഉപഭോക്താക്കളുടെ വർധനവാണ് രേഖപ്പെടുത്തിയത്.
മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ടിൽ കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവ്. 2020 ൽ മാത്രം 35 ശതമാനം അധികം കച്ചവടക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു. മെട്രോകളിലും ടയർ 3 നഗരങ്ങളിലും അതിന് താഴേക്കും കൊവിഡ് കാലത്ത് ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് കാലത്ത് സാമൂഹിക അകലവും സുരക്ഷിതത്വവും മുൻനിർത്തി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ആശ്രയിച്ചത്. ഇതാണ് കച്ചവടക്കാരുടെ എണ്ണം വർധിക്കാനും കാരണമായതെന്നാണ് കരുതുന്നത്.
ലോക്‌ഡൗണിന് ശേഷം ഫ്ലിപ്കാർട്ടിൽ 50 ശതമാനം ഉപഭോക്താക്കളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ജൂലൈ - സെപ്തംബർ കാലത്ത് ഇത് 65 ശതമാനമായി. തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പുതുതായി വന്ന കച്ചവടക്കാരിൽ അധികവും ടയർ 2, ടയർ 3 നഗരങ്ങളായ തിരുപൂർ ഹൗറ, സിറക്‌പൂർ, ഹിസാർ, സഹ്റൻപൂർ, പാനിപത്, രാജ്കോട് എന്നിവിടങ്ങളിൽ നിന്നാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പാഠ്യോപകരണങ്ങളുമാണ് ഈ കാലത്ത് പ്രധാനമായും വിറ്റുപോയത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 19, 2020, 12:19 PM IST
Post your Comments