പലിശ വരുമാനത്തിലും മറ്റ് വരുമാനത്തിലും ഗണ്യമായ വളർച്ചയാണുണ്ടായത്.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പദാതാവായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 2020 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 18.4 ശതമാനം ഉയർന്ന് 7,513.1 കോടി രൂപയായി. പലിശ വരുമാനത്തിലും മറ്റ് വരുമാനത്തിലും ഗണ്യമായ വളർച്ചയാണുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

2019 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 6,344.9 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്ത് നിന്നാണ് ഈ വളർച്ച. 2020 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 6,658.6 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത് (Q1Fy21).

വെള്ളിയാഴ്ച (2020 ഒക്ടോബർ 16) ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരി 2.55 ശതമാനം ഉയർന്ന് 1,199 രൂപയായി. അറ്റ പലിശ വരുമാനം (എൻ ഐ ഐ) വർഷികാടിസ്ഥാനത്തിൽ 16.7 ശതമാനം (YoY) വർദ്ധിച്ചു. Q2FY20 ലെ 13,515 കോടി രൂപയിൽ നിന്ന് Q2FY21 ൽ 15,774.4 കോടി രൂപയായി അറ്റ പലിശ വരുമാനം ഉയർന്നു. ഫീസും കമ്മീഷനും അടങ്ങുന്ന മറ്റ് വരുമാനം 27.9 ശതമാനം ഉയർന്ന് 6,092 കോടി രൂപയിലെത്തി.