മാക്‌സി 48 പന്തില്‍ 70 റണ്‍സെടുത്തപ്പോള്‍ സ്‌മിത്ത് 108 പന്തില്‍ 91 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

ബ്രിസ്‌ബേന്‍: മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ഒരിക്കല്‍ കൂടി മതില്‍കെട്ടിയപ്പോള്‍ ന്യൂസീലന്‍ഡ് ഇലവനെതിരായ മൂന്നാം പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഇലവന് ജയം. മഴനിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ അയല്‍ക്കാരെ തോല്‍പിച്ചത്. മാക്‌സി 48 പന്തില്‍ 70 റണ്‍സെടുത്തപ്പോള്‍ സ്‌മിത്ത് 108 പന്തില്‍ 91 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 286 റണ്‍സെടുത്തു. യംഗ് സെഞ്ചുറിയും(111) വര്‍ക്കര്‍(59) റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗില്‍ വാര്‍ണറടക്കമുള്ള മുന്‍നിര തുടക്കത്തിലെ തകര്‍ന്നെങ്കിലും അഞ്ചാം വിക്കറ്റില്‍ 104 റണ്‍സെടുത്ത സ്‌മിത്തും മാക്‌സിയും ഓസ്‌ട്രേലിയ്ക്ക് കരുത്തായി. ഓസീസ് 44 ഓവറില്‍ സ്‌കോര്‍ 248/5 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കളി തടസപ്പെട്ടതോടെ മഴനിയമം അനുസരിച്ച് കങ്കാരുക്കള്‍ ജയിക്കുകയായിരുന്നു. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം നേരത്തെ വിജയിച്ചതിനാല്‍ 2-1ന് ഓസ്‌‌ട്രേലിയ പരമ്പര സ്വന്തമാക്കി. ഇതോടെ ഓസ്‌ട്രേലിയക്ക് സ്വന്തം മണ്ണിലെ ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്ക് അവസാനമായി. എന്നാല്‍ ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടില്‍ രണ്ട് ഔദ്യോഗിക പരിശീലന മത്സരങ്ങള്‍ ഓസ്‌ട്രേലിയ കളിക്കും. ഇംഗ്ലണ്ടും ശ്രീലങ്കയുമാണ് എതിരാളികള്‍.