Asianet News MalayalamAsianet News Malayalam

ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ചെന്നൈ ടീമില്‍ ഇനി പുതിയ പദവി

ആകെയുള്ള വ്യത്യാസം താന്‍ മിഡോഫിലോ മിഡ് ഓണിലോ ഫീല്‍ഡ് ചെയ്യുന്നുണ്ടാവില്ല എന്നത് മാത്രമാകുമെന്നും ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് പറഞ്ഞ ബ്രാവോ ഐപിഎല്‍ ചരിത്രത്തിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍  പറഞ്ഞു.

Dwayne Bravo retires from IPL, New role offered in the team
Author
First Published Dec 2, 2022, 6:07 PM IST

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാമെന്ന് ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബൗളിംഗ് പരിശീലകനായി ടീമിനൊപ്പം തുടരുമെന്നും ബ്രാവോ പറഞ്ഞു.

ചെന്നൈയുടെ ബൗളിംഗ് പരിശീലകനായിരുന്ന ലക്ഷ്മിപതി ബാലാജി ഒരു സീസണിലേക്ക് വിശ്രമം എടുക്കുന്നതിനാലാണ് ബ്രാവോ പകരം ബൗളിംഗ് പരിശീലകനാകുന്നത്. ചെന്നൈക്കായി കളിക്കുമ്പോഴെ ബൗളര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാല്‍ പുതിയ പദവി അധിക ഉത്തരവാദിത്തമായി കരുതുന്നില്ലെന്ന് ബ്രാവോ പ്രസ്താവനയില്‍ വ്യക്തമാക്കി.

റുതുരാജിന് ഷെല്‍ഡണ്‍ ജാക്‌സണിലൂടെ മറുപടി; മഹാരാഷ്ട്ര വീണു, വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക്

ആകെയുള്ള വ്യത്യാസം താന്‍ മിഡോഫിലോ മിഡ് ഓണിലോ ഫീല്‍ഡ് ചെയ്യുന്നുണ്ടാവില്ല എന്നത് മാത്രമാകുമെന്നും ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് പറഞ്ഞ ബ്രാവോ ഐപിഎല്‍ ചരിത്രത്തിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍  പറഞ്ഞു.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് ബ്രാവോ. 161 മത്സരങ്ങളില്‍ 183 വിക്കറ്റുകളാണ് ബ്രാവോയുടെ പേരിലുള്ളത്. 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഭാഗമായ ബ്രാവോ ചെന്നൈയുടെ മൂന്ന് കിരീട നേട്ടങ്ങളിലും പങ്കാളിയായി.

ഡ്വെയ്ന്‍ ബ്രാവോക്ക് പുറമെ , റോബിന്‍ ഉത്തപ്പ, ആദം മില്‍നെ, ഹരി നിശാന്ത്, ക്രിസ് ജോർദാന്‍, ഭഗത് വർമ്മ, കെ എം ആസിഫ്, നാരായന്‍ ജഗദീശന്‍ എന്നിവരെ മിനി താരലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് കൈവിട്ടിരുന്നു. നായകന്‍ എം എസ് ധോണിക്ക് പുറമെ ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‍ക്വാദ്, അമ്പാട്ടി റായുഡു, സുഭ്‍രാന്‍ശു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‍വർധന്‍ ഹങ്കരേക്കർ, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ് പതിരാനസ സിമർജീത്ത് സിംഗ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹീഷ് തീഷ്‍ണ എന്നിവരെ ചെന്നൈ നിലനിർത്തി. ചെന്നൈയുടെ പേഴ്സില്‍ 20.45 കോടി രൂപയാണ് അവശേഷിക്കുന്നത്. രണ്ട് വിദേശ താരങ്ങളുടെ സ്ലോട്ട് അവശേഷിക്കുന്നു.

ലേലത്തിന് മുമ്പ് ചെന്നൈ ഒഴിവാക്കിയ താരങ്ങള്‍: Dwayne Bravo, Robin Uthappa, Adam Milne, Hari Nishaanth, Chris Jordan, Bhagath Varma, KM Asif, Narayan Jagadeesan.

നിലനിർത്തിയ താരങ്ങള്‍: MS Dhoni (capt), Devon Conway, Ruturaj Gaikwad, Ambati Rayudu, Subhranshu Senapati, Moeen Ali, Shivam Dube, Rajvardhan Hangargekar, Dwaine Pretorius, Mitchell Santner, Ravindra Jadeja, Tushar Deshpande, Mukesh Chowdhary, Matheesha Pathirana, Simarjeet Singh, Deepak Chahar, Prashant Solanki, Maheesh Theekshana.

Follow Us:
Download App:
  • android
  • ios