കഴിഞ്ഞ ഐപിഎല്ലിലെ ടോപ്  സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. രോഹിത്തിന് പകരം ഓപ്പണറായി അരങ്ങേറ്റംകുറിച്ച റുതുരാജിന് പക്ഷെ ആദ്യ മത്സരം നിരാശയുടേതായി. മൂന്നാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ടോപ് എഡ്ജ് ചെയ്ത റുതുരാജ് തേര്‍ഡ് മാനില്‍ കെയ്ല്‍ മയേഴ്സിന് ക്യാച്ച് നല്‍കി മടങ്ങി. നാലു റണ്‍സ് മാത്രമായിരുന്നു റുതുരാജിന്‍റെ നേട്ടം.

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍(IND vs WI 3rd T20I) വെസ്റ്റ് ഇന്‍ഡീസിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെയും(Suryakumar Yadav) വെങ്കടേഷ് അയ്യരുടെയും(Venkatesh Iyer) ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 31 പന്തില്‍ 65 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ആവസാന രണ്ടോവറില്‍ 42 റണ്‍സും അഞ്ചോവറില്‍ 86 റണ്‍സും അടിച്ചു കൂട്ടി.

നിരാശപ്പെടുത്തി യുവനിര

കഴിഞ്ഞ ഐപിഎല്ലിലെ ടോപ് സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. രോഹിത്തിന് പകരം ഓപ്പണറായി അരങ്ങേറ്റംകുറിച്ച റുതുരാജിന് പക്ഷെ ആദ്യ മത്സരം നിരാശയുടേതായി. മൂന്നാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ടോപ് എഡ്ജ് ചെയ്ത റുതുരാജ് തേര്‍ഡ് മാനില്‍ കെയ്ല്‍ മയേഴ്സിന് ക്യാച്ച് നല്‍കി മടങ്ങി. നാലു റണ്‍സ് മാത്രമായിരുന്നു റുതുരാജിന്‍റെ നേട്ടം.

രണ്ടാം വിക്കറ്റില്‍ ഇശാന്‍ കിഷനും ശ്രേയസ് അയ്യരും ഓത്തു ചേര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 43 രണ്‍സിലെത്തിച്ചു. എന്നാല്‍ കിഷന്‍ അതേവേഗം റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മികച്ച തുടക്കമിട്ട ശ്രേയസ് അയ്യര്‍ ഒമ്പതാം ഓവറില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 16 പന്തില്‍ 25 റണ്‍സെടുത്ത ശ്രേയസിനെ ഹെയ്ഡന്‍ വാല്‍ഷ് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു.

നാലാം നമ്പറില്‍ ഹിറ്റ് ആകാതെ ഹിറ്റ് മാന്‍

ശ്രേയസ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ക്രീസിലെത്തിയത്. ശ്രേയസ് അയ്യര്‍ മടങ്ങിയതിന് തൊട്ടടുത്ത ഓവറില്‍ റോസ്റ്റണ്‍ ചേസ് ഇഷാന്‍ കിഷനെ ക്ലീന്‍ ബൗള്‍ഡാക്കി. പത്തോവര്‍ ക്രീസില്‍ നിന്നെങ്കിലും കിഷന് 31 പന്തില്‍ 34 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രോഹിത്തും സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴാണ് പതിനാലാം ഓവറില്‍ രോഹിത്തിനെ ഡ്രെക്സ് ക്ലീന്‍ ബൗള്‍ഡാക്കിയത്. 15 പന്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്‍റെ നേട്ടം.

വെടിക്കെട്ടുമായി വെങ്കിടേഷും സൂര്യകുമാറും

പതിനാലാം ഓവറില്‍ 93-4 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ അവസാന ആറോവറില്‍ 91 റണ്‍സിന്‍റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരുമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. അവസാന അഞ്ചോവറില്‍ 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. ഡൊമനിക് ഡ്രെക്സ് എറിഞ്ഞ പത്തൊമ്പതാം ഓവറിലും റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറിലും ഇരുവരും ചേര്‍ന്ന് 21 റണ്‍സ് വീതം അടിച്ചെടുത്തു. 27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ ഏഴ് സിക്സും ഒരു ഫോറും പറത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍ നാലു ഫോറും രണ്ട് സിക്സും പറത്തി.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഹെയ്ഡന്‍ വാല്‍ഷും ഡൊമനിക് ഡ്രെക്സും ഓരോ വിക്കറ്റെടുത്തപ്പോള്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസ് ഒരിക്കല്‍ കൂടി തിളങ്ങി.

കഴിഞ്ഞ മത്സരം ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയതിനാല്‍ നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. വിരാട് കോലിക്ക്(Virat Kohli) പകരം റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad) ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും(Avesh Khan) ഇന്ത്യക്കായി ടി20യില്‍ അരങ്ങേറി. മധ്യനിരയില്‍ റിഷഭ് പന്തിന് പകരക്കാരാനായി ശ്രേയസ് അയ്യര്‍ എത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറും അന്തിമ ഇലവനിലെത്തി.

India (Playing XI): Ruturaj Gaikwad, Ishan Kishan(w), Rohit Sharma(c), Shreyas Iyer, Suryakumar Yadav, Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Avesh Khan.

West Indies (Playing XI): Kyle Mayers, Shai Hope, Nicholas Pooran(w), Rovman Powell, Kieron Pollard(c), Jason Holder, Roston Chase, Romario Shepherd, Dominic Drakes, Fabian Allen, Hayden Walsh.