Asianet News MalayalamAsianet News Malayalam

എല്ലിസ് പെറിക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യക്കെതിരെ നാലാം ടി20യില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് കൂറ്റന്‍ സകോര്‍

ഭേദപ്പെട്ട തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ബേത് മൂണിയെ സാക്ഷി (2) നിര്‍ത്തി അലീസ ആക്രമിച്ച് തുടങ്ങി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 24 ആയിരിക്കെ മൂണി മടങ്ങി.

India Women need 189 runs to win against Australia in fourth T20
Author
First Published Dec 17, 2022, 8:37 PM IST

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 189 റണ്‍സ് വിജയലക്ഷ്യം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ എല്ലിസ് പെറിയുടെ (72) അര്‍ധ സെഞ്ചുറിയിലും അഷ്‌ലി ഗാര്‍ഡ്‌നറുടെ (42) പ്രകടനത്തിന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ അലീസ ഹീലി (30) തുടകത്തില്‍ റിട്ടയേര്‍ ഹര്‍ട്ടായി. ദീപ്തി ശര്‍മ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. 

ഭേദപ്പെട്ട തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ബേത് മൂണിയെ സാക്ഷി (2) നിര്‍ത്തി അലീസ ആക്രമിച്ച് തുടങ്ങി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 24 ആയിരിക്കെ മൂണി മടങ്ങി. തഹ്ലിയ മഗ്രാത്തിനും (9) തിളങ്ങാനായിരുന്നില്ല. തഹ്ലിയ മടങ്ങുമ്പോള്‍ 46 റണ്‍സുണ്ടായിരുന്നു ഓസീസിന്. ഇതിനിടെ അലീസ റിട്ടയേര്‍ഡ് ഹര്‍ട്ടായത് ഓസീസിന് തിരിച്ചടിയായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഗാര്‍ഡ്‌നര്‍- പെറി സഖ്യം മനോഹരമായി ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 94 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ ഗാര്‍ഡ്‌നറെ പുറത്താക്കി ദീപ്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 27 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഗാര്‍ഡ്‌നര്‍ നേടിയിരുന്നു. ഗാര്‍ഡ്‌നര്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഗ്രേസ് ഹാരിസ് () അവസാന ഓവറുകളില്‍ റണ്‍നിരക്ക് കൂട്ടി. പെറിക്കൊപ്പം 48 റണ്‍സാണ് ഗ്രേസ് കൂട്ടിചേര്‍ത്തത്. 12 പന്തുകള്‍ മാത്രം നേരിട്ട താരം നാല് ഫോറും ഒരു സിക്‌സും നേടി. 

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാജേശ്വരി ഗെയ്കവാദിന് പകരം ഹര്‍ലീന്‍ ഡിയോള്‍ ടീമിലത്തി. ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദേവിക വൈദ്യ, റിച്ചാ ഘോഷ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, രാധ യാദവ്, അഞ്ജലി ശര്‍വാണി, രേണുക ഠാക്കൂര്‍.

അര്‍ജന്റീന- ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ആരെ പിന്തുണയ്ക്കുമെന്ന് ആരാധകന്റെ ചോദ്യം; ഷാരൂഖിന്റെ മറുപടി ഇങ്ങനെ

Follow Us:
Download App:
  • android
  • ios