അയര്‍ലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 214നെതിരെ ബംഗ്ലാദേശ് 155 റണ്‍സിന്റെ ലീഡാണ് നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ നാലിന് 13 എന്ന നിലയിലും പിന്നീട് അഞ്ചിന് 51 എന്ന അവസ്ഥയിലേക്കും വീണു.

ധാക്ക: അയര്‍ലന്‍ഡിനായി അരങ്ങേറ്റ ടെസ്റ്റില്‍ ചരിത്രം കുറിച്ച് ലോര്‍കന്‍ ടക്കര്‍. കളിക്കുന്ന ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി ടക്കര്‍. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിലാണ് ടക്കര്‍ സെഞ്ചുറി നേടിയത്. 162 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സിന്റേയും 14 ഫോറിന്റേയും അകമ്പടിയോടെ നേടിയത് 108 റണ്‍സ്. ധാക്കയില്‍ നടക്കുന്ന ടെസ്റ്റില്‍ തോല്‍വി മുന്നില്‍ കണ്ട അയര്‍ലന്‍ഡിന് ലീഡ് സമ്മാനിച്ചത് ടക്കറുടെ ഇന്നിംഗ്‌സാണ്.

അയര്‍ലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 214നെതിരെ ബംഗ്ലാദേശ് 155 റണ്‍സിന്റെ ലീഡാണ് നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ നാലിന് 13 എന്ന നിലയിലും പിന്നീട് അഞ്ചിന് 51 എന്ന അവസ്ഥയിലേക്കും വീണു. അവിടെ നിന്ന് ടീമിനെ രക്ഷിച്ചത് ടക്കറുടെ ഇന്നിംഗ്‌സായിരുന്നു. 56 റണ്‍സെടുത്ത ഹാരി ടെക്റ്റര്‍ക്കൊപ്പം 72 റണ്‍സാണ് ടക്കര്‍ കൂട്ടിചേര്‍ത്തത്. പിന്നാലെ ആന്‍ഡി മാക്‌ബ്രൈനൊപ്പം 111 ചേര്‍ക്കാനും വിക്കറ്റ് കീപ്പര്‍ക്കായി. മാക്‌ബ്രൈന്‍ (60) ഇപ്പോഴും ക്രീസിലുണ്ട്. ഇതിനിടെ ടക്കറെ ഇബാദത്ത് ഹുസൈന്‍ മടക്കി.

പുറത്താവുമ്പോള്‍ ചില നേട്ടങ്ങള്‍ ടക്കറുടെ പേരിലായിരുന്നു. എവേ ഗ്രൗണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഐറിഷ് താരമാവാന്‍ ടക്കര്‍ക്ക് സാധിച്ചു. അയര്‍ലന്‍ഡിന് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ടക്കര്‍. ആദ്യ താരം കെവിന്‍ ഒബ്രെയ്‌നാണ്. ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സെടുക്കാനും ടക്കര്‍ക്കായിരുന്നു. മറ്റൊരു അരങ്ങേറ്റക്കാന്‍ ഹാരി ടെക്റ്റര്‍, ആദ്യ ഇന്നിംഗ്‌സി 50 റണ്‍സും രണ്ടാം ഇന്നിംഗില്‍ 56 ഉം നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 256 എന്ന നിലയിലാണ് അയര്‍ലന്‍ഡ്. 

അയര്‍ലന്‍ഡിന് 110 റണ്‍സിന്റെ ലീഡായി ഇപ്പോള്‍. എട്ട് വിക്കറ്റുകളാണ് നഷ്ടമായത്. മക്‌ബ്രൈനൊപ്പം ഗ്രഹാം ഹ്യൂം (0) ക്രീസിലുണ്ട്. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാല് വിക്കറ്റ് നേടി. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, മുഷിഫിഖര്‍ റഹീമിന്റെ (126) സെഞ്ചുറി കരുത്തില്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 369 റണ്‍സാണ് നേടിയത്. ഷാക്കിബ് (87) മെഹിദ് ഹസന്‍ മിറാസ് (55), ലിറ്റണ്‍ ദാസ് (43) എന്നിവരും തിളങ്ങി. മക്‌ബ്രൈന്‍ ആറ് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് 214ന് പുറത്താവുകയായിരുന്നു. ടെക്റ്റര്‍ക്ക് പുറമെ ടക്കര്‍ (37), ക്വേര്‍ടിസ് കാംഫെര്‍ (34) എന്നിവരും തിളങ്ങി. തയ്ജുല്‍ ഇസ്ലാം അഞ്ച് വിക്കറ്റെടത്തു.

ഒന്നാം റാങ്കും തൂക്കി, സര്‍വ്വം കാല്‍ക്കീഴിലാക്കി അര്‍ജന്‍റീന; ബ്രസീല്‍ ഫ്രാന്‍സിനും പിന്നില്‍