ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. കേപ്ടൗണില്‍ നടന്ന അഞ്ചാമത്തേയും അവസാനത്തേയും ഏകദിനം 41 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇടയ്ക്ക് മഴ കളി തടസപ്പെടുത്തിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ആതിഥേയരുടെ വിജയം.
കേപ്ടൗണ്‍: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. കേപ്ടൗണില്‍ നടന്ന അഞ്ചാമത്തേയും അവസാനത്തേയും ഏകദിനം 41 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇടയ്ക്ക് മഴ കളി തടസപ്പെടുത്തിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ആതിഥേയരുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 49.3 ഓവറില്‍ 225ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 28 ഓവറില്‍ രണ്ടിന് 135 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.
ആതിഥേയര്‍ക്ക് വേണ്ടി 67 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം (75 പന്തില്‍ 67) പുറത്താവാതെ നിന്നു. ക്വിന്റണ്‍ ഡി കോക്ക് (6), ഫാഫ് ഡു പ്ലെസിസ് (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വിജയിക്കുമ്പോള്‍ റാസി വാന്‍ ഡര് ഡസ്സന് (28) ക്രീസിലുണ്ടായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിങ്ക, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 63 റണ്‍സിനിടെ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ആവിഷ്ക ഫെര്‍ണാണ്ടോ (9), ഉപുല്‍ തരംഗ (2), ഒഷാഡ ഫെര്‍ണാണ്ടോ (22) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നീട് വന്ന കുശാല്‍ മെന്‍ഡിസ് (56), എയ്ഞ്ചലോ പെരേര (31), പ്രിയാമല്‍ പെരേര (33), ഇസ്രു ഉഡാന (32) എന്നിവരാണ് ലങ്കയെ 200 കടത്തിയത്. കംഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുറമെ ആന്റിച്ച് നോര്‍ജേ, ഇമ്രാന് താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Mar 17, 2019, 8:59 AM IST
Post your Comments