മുന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 128 എന്ന നിലയിലായിരുന്നു സൗത്ത് സോണ്‍. രവികുമാര്‍ സമര്‍ത്ഥ് (5), മായങ്ക് അഗര്‍വാള്‍ (35), തിലക് വര്‍മ (3), ഹനുമ വിഹാരി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്.

ബംഗളൂരു: ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ - വെസ്റ്റ് സോണ്‍ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ സൗത്ത് സോണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴിന് 181 എന്ന നിലയിലാണ്. ഇപ്പോള്‍ 248 ലീഡുണ്ട് സൗത്ത് സോണിന്. വിജയ്കുമാര്‍ വൈശാഖ് (1), വാഷിംഗ്ടണ്‍ സുന്ദര്‍ (10) എന്നിവരാണ് ക്രീസില്‍. 42 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് സൗത്ത് സോണിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റ് സോണിനെ 146ന് പുറത്താക്കിയ സൗത്ത് സോണ്‍ 195 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 213 റണ്‍സ് നേടിയിരുന്നു.

മുന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 128 എന്ന നിലയിലായിരുന്നു സൗത്ത് സോണ്‍. രവികുമാര്‍ സമര്‍ത്ഥ് (5), മായങ്ക് അഗര്‍വാള്‍ (35), തിലക് വര്‍മ (3), ഹനുമ വിഹാരി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. ക്രീസിലുണ്ടായിരുന്നു റിക്കി ബുയി (37), മലയാളി താരം സച്ചിന്‍ ബേബി (28) എന്നിവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വൈകാതെ സായ് കിഷോറും പവലിയനില്‍ തിരിച്ചെത്തി. വെസ്റ്റ് സോണിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വല്ല, അതിഥ് ഷേത്, ധര്‍മേന്ദ്രസിംഗ് ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ചേതേശ്വര്‍ പൂജാര (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയത് വെസ്റ്റ് സോണിന് തിരിച്ചടിയായി. പ്രധാന താരങ്ങളായ സര്‍ഫറാസ് ഖാന്‍ (0), സൂര്യകുമാര്‍ യാദവ് (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 63 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. പ്രിയങ്ക് പാഞ്ചല്‍ (11), ഹര്‍വിക് ദേശായ് (21), അതിഥ് ഷേത് (12), ഷംസ് മുലാനി (0), ധര്‍മേന്ദ്രസിംഗ് ജഡേജ (6), നാഗ്വസ്വല്ല (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചിന്തന്‍ ഗജ (4) പുറത്താവാതെ നിന്നു. വിദ്വത് കവേരപ്പ ഏഴ് വിക്കറ്റെടുത്തു.

നേരത്തെ, സൗത്ത് സോണിനെ ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെ (63) ഇന്നിംഗ്‌സാണ് കരകയറ്റിയത്. തിലക് വര്‍മ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മായങ്ക് അഗര്‍വാള്‍ (28), സമര്‍ത്ഥ് (7), റിക്കി ബുയി (9), സച്ചിന്‍ ബേബി (7), സായ് കിഷോര്‍ (5), വിജയ്കുമാര്‍ വൈശാഖ് (13), കവേരപ്പ (8), വാസുകി കൗശിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (22) പുറത്താവാതെ നിന്നു.

ഇന്ത്യയുടെ പുതുതലമുറ വരവറിയിച്ചു! യഷ് ധുളിന് സെഞ്ചുറി; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ എട്ട് വിക്കറ്റ് ജയം