ദീപ്തി ശര്‍മയ്ക്ക് പകരം ദയാലന്‍ ഹേമലത ടീമിലെത്തി. ശ്രീലങ്കന്‍ ടീം മാറ്റമൊന്നും വരുത്തിയിട്ടില്ല. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക ഒരു ത്രില്ലറില്‍ പാകിസ്ഥാനെ മറികടന്നു. 

ധാക്ക: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തായ്‌ലന്‍ഡിനെതിരെ സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത ടീമിലെത്തി. ശ്രീലങ്കന്‍ ടീം മാറ്റമൊന്നും വരുത്തിയിട്ടില്ല. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക ഒരു ത്രില്ലറില്‍ പാകിസ്ഥാനെ മറികടന്നു. 

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമതല, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ്, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

ശ്രീലങ്ക: ചമാരി അത്തപത്തു, അനുഷ്‌ക സഞ്ജീവനി, ഹര്‍ഷിത മാധവി, നിലക്ഷി ഡിസില്‍വ, ഹസിനി പെരേര, ഒഷാഡി രണസിംഗെ, കവിഷ ദില്‍ഹാരി, മല്‍ഷ ഷെഹാനി, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂരിയ.

16 ക്യാപ്റ്റന്മാരും ഒത്തുകൂടി ബാബറിന്റെ പിറന്നാല്‍ ആഘോഷിച്ചു; ചിരിച്ചുരസിച്ച് രോഹിത് ശര്‍മയും- വീഡിയോ

തായ്ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്തി ശര്‍മ്മയും രണ്ട് പേരെ പുറത്താക്കി രാജേശ്വരി ഗെയ്ക്വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്ലന്‍ഡിനെ തോല്‍പിച്ചത്. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റിന് 148 റണ്‍സെടുക്കുകയായിരുന്നു മികച്ച തുടക്കം അവസാന ഓവറുകളില്‍ തുടരാനാവാതെ വന്നതാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്.