സിജോമോന്‍ ജോസഫ് (Sijumon Joseph) അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഛത്തീസ്ഗഢ് 46.2 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ മാത്രമാണ ഛത്തീസ്ഗഢ് നിരയില്‍ തിളങ്ങിയത്.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) ഛത്തീസ്ഗഢിനെ (Chhattisgarh) എറിഞ്ഞിട്ട്. സിജോമോന്‍ ജോസഫ് (Sijumon Joseph) അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഛത്തീസ്ഗഢ് 46.2 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ മാത്രമാണ ഛത്തീസ്ഗഢ് നിരയില്‍ തിളങ്ങിയത്. ഇന്ന് ജയിച്ചാല്‍ കേരളത്തിന് 12 പോയിന്റാവും. വലിയ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ നെറ്റ്‌റണ്‍ റേറ്റിലും ഗുണം ചെയ്യും.

നേരത്തെ, ടോസ് നേടിയ ഛത്തീസ്ഗഢ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സംഗ് ഭാട്ടിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഛത്തീസ്ഗഢിന് ഹെര്‍വാഡ്ക്കറെ (0) നഷ്ടമായി. സഞ്ജീത് ദേശായി (32) അല്‍പനേരം ക്യാപ്റ്റനൊപ്പം പിടിച്ചുനിന്നു. എന്നാല്‍ നിതീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നില്‍കി. ദേശായിയെ സഞ്ജു സറ്റംപ് ചെയ്ത് പുറത്താക്കി. പിന്നീസ് സിജോമോന്റെ ഊഴമായിരുന്നു. മധ്യനിര പൂര്‍ണമായും സിജോമോന് മുന്നില്‍ കീഴടങ്ങി. 

അമന്‍ദീപ് ഖാരെ (0), ശശാങ്ക് സിംഗ് (14), ലവിന്‍ ലാന്‍ കോസ്റ്റര്‍ (0), അജയ് മണ്ഡല്‍ (0) എന്നിവര്‍ക്ക് സിജോമോന്റെ പന്തുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലായിരുന്നു. പിന്നാലെ ഹര്‍പ്രീതിനെയും മടക്കിയയച്ച് താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പത്ത് ഓവറില്‍ കേവലം 33 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുകൊണ്ടും താരം തിളങ്ങിയിരുന്നു. സുമിത് റൂയ്ക്കര്‍ (10), വീര്‍ പ്രതാഫ് സിംഗ് (13), രവി കിരണ്‍ (8) എന്നിവരും എളുപ്പത്തില്‍ കീടങ്ങിയതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. സൗരഭ് മജൂംദാര്‍ (9) പുറത്താവാതെ നിന്നു. സിജോമോന് പുറമെ ബേസില്‍ തമ്പി, നിതീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപിന് ഒരു വിക്കറ്റുണ്ട്. 

കേരളത്തിനും ഛത്തീസ്ഗഡിനും മൂന്ന് കളിയില്‍ എട്ട്് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ അടിസ്ഥാനത്തിലാണ് കേരളം ഛത്തീസ്ഗഢിന് മുകളിലാണ്. എട്ട് പോയിന്റുള്ള മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. റണ്‍റേറ്റാണ് അവര്‍ക്ക് ഗുണമായത്. ഇന്നലെ കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ ത്രസിപ്പിക്കുന്നജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കേരള ക്യാംപ്. ഒന്നാം സ്ഥാനക്കാരായ മധ്യപ്രദേശ് ഇന്ന് മൂന്ന് കളിയും തോറ്റ ഛണ്ഡീഗഢിനെ നേരിടും.

കേരള ടീം: സഞ്ജു സാംസണ്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, എം ഡി നിതീഷ്, വിനൂപ് ഷീല മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വിശ്വേശര്‍ സുരേഷ്. 

ഛത്തീസ്ഗഢ് : സഞ്ജീത് ദേശായ്, സൗരഭ് മജുംദാര്‍, രവി കിരണ്‍, സുമിത് റുയ്കര്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, ഹെര്‍വാഡ്ക്കര്‍, വീര്‍ പ്രതാപ് സിംഗ്, ലവിന്‍ ലാന്‍ കോസ്റ്റര്‍, ശശാങ്ക് സിംഗ്, അമന്‍ദീപ് ഖരേ, അജയ് മണ്ഡല്‍.