ഇതിനിടെ മലയാളി താരം സഞ്ജു സാംസണ് പിന്തുണയേറുകയാണ്. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി.

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കായിട്ടും സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യകുമാര്‍. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സൂര്യയെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയത്. സൂര്യക്ക് ഇനിയും സമയം നല്‍കുമെന്നാണ് രോഹിത് പറയുന്നത്.

ഇതിനിടെ മലയാളി താരം സഞ്ജു സാംസണ് പിന്തുണയേറുകയാണ്. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി. ജാഫര്‍ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയില്‍ സംസാരിച്ചതിങ്ങനെ. ''മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവുമൊ എന്നുള്ളത് കണ്ടെറിയണം. സൂര്യക്ക് പകരക്കാരനായി സഞ്ജുവിന് ഒരവസരം നല്‍കുന്നതില്‍ തെറ്റില്ല. അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. അവന്‍ കഴിവുള്ള ക്രിക്കറ്ററാണ്.'' ജാഫര്‍ വ്യക്താക്കി.

ട്വന്റി 20 ക്രിക്കറ്റിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്- ഏകദിന ടീമുകളിലേക്ക് സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രണ്ട് പരമ്പരയിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സൂര്യകുമാറിനായില്ല. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ തലകുനിച്ചു. മൂന്നാം ഏകദിനം വെറുമൊരു മത്സരത്തിനപ്പുറം പരമ്പര വിജയിയെ തീരുമാനിക്കുന്നത് കൂടിയായതിനാല്‍ ടീമില്‍ മാറ്റം വേണമെന്ന ആവശ്യവും ശക്തമാണ്.

ശ്രേയസ് അയ്യര്‍ക്ക് പരിക്കേപ്പോള്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ സൂര്യയില്‍ ഉറച്ചുനില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സാണ് നേടിയത്. 104.76 ആണ് സ്‌ട്രൈക്ക് റേറ്റ്. 22 മത്സരങ്ങള്‍ കളിച്ച സൂര്യകുമാറിനാകട്ടെ 25.47 ശരാശരി മാത്രമാണുള്ളത്. സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന് താഴെ. സഞ്ജുവിന് ടീമില്‍ അവസരങ്ങള്‍ കാര്യമായി ലഭിച്ചിട്ടില്ലെന്നും വസീം ജാഫര്‍ പറയുന്നു.

ഇംഗ്ലണ്ട് മുന്‍താരം മോണ്ടി പനേസറും സഞ്ജുവിന് പിന്തുണയുമായെത്തി. എന്നാല്‍ അവസാന ഏകദിനത്തില്‍ മാത്രമല്ല തുടര്‍ന്നുള്ള മത്സരങ്ങളിലും സൂര്യകുമാറിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് രോഹിത് ശര്‍മ വാക്കുകള്‍ വ്യക്തമാക്കുന്നത്.

കപ്പെടുക്കാനുറച്ച് സഞ്ജുപ്പട; രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കാന്‍ വമ്പന്‍മാരുടെ സംഘം