38-ാം ഓവറില്‍ പാക് ഇടങ്കയ്യന്‍ ബാറ്റര്‍ ഖുഷ്ദില്‍ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുന്നതിനിടെ നേരിട്ട് രവീന്ദ്രയുടെ നെറ്റിയില്‍ തട്ടുകയായിരുന്നു.

ലാഹോര്‍: ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയ്ക്ക്. നെറ്റിയില്‍ പരിക്കേറ്റ രവീന്ദ്ര ചോര വാര്‍ന്നാണ് കളം വിട്ടത്. വിജയലക്ഷ്യമായ 331ലേക്ക് പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് രചിന് പരിക്കേല്‍ക്കുന്നത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റെ (74 പന്തില്‍ പുറത്താവാതെ 106) സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഡാരില്‍ മിച്ചല്‍ (84 പന്തില്‍ 81), കെയ്ന്‍ വില്യംസണ്‍ (89 പന്തില്‍ 58) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയില ആദ്യ മത്സരമായിരുന്നിത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മറ്റൊരു ടീം.

38-ാം ഓവറില്‍ പാക് ഇടങ്കയ്യന്‍ ബാറ്റര്‍ ഖുഷ്ദില്‍ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുന്നതിനിടെ നേരിട്ട് രവീന്ദ്രയുടെ നെറ്റിയില്‍ തട്ടുകയായിരുന്നു. വെളിച്ചം കണ്ണിലേക്ക് അടിച്ചതിനെ തുടര്‍ന്ന് താരത്തിന് പന്ത് വരുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. തട്ടിയതിന് ശേഷം അദ്ദേഹത്തിന് ഗ്രൗണ്ടില്‍ നിന്ന് എണീക്കാന്‍ സാധിച്ചിച്ച. പിന്നീട് മെഡിക്കല്‍ സംഘമെത്തിയാണ് രവീന്ദ്രയെ കൊണ്ടുപോയത്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം, പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ഷഹീന്‍ അഫ്രീദി മാറിയിരുന്നു. 10 ഓവറില്‍ 88 റണ്‍സാണ് അഫ്രീദി വഴങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആദ്യ ഏഴ് ഓവറില്‍ 33 റണ്‍സ് മാത്രമാണ് അഫ്രീദി വഴങ്ങിയിരുന്നത്. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ മാത്രം 55 റണ്‍സ് താരം വിട്ടുകൊടുത്തു. ഇതില്‍ അവസാന ഓവറില്‍ 25 റണ്‍സാണ് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് അടിച്ചെടുത്തത്.

പാക് ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് ഷഹീന്‍ അഫ്രീദിക്ക്! 10 ഓവറില്‍ വിട്ടുകൊടുത്തത് 88 റണ്‍സ്

ഇതോടെ നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് മുന്‍ പാക് താരം സൊഹൈല്‍ തന്‍വീന്‍ രണ്ടാം സ്ഥാനത്തായി. 2008ല്‍ ഇന്ത്യക്കെതിരെ തന്‍വീര്‍ 87 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഒരു വിക്കറ്റും താരം വീഴ്ത്തി. 2004ല്‍ ഇന്ത്യക്കെതിരെ തന്നെ കറാച്ചിയില്‍ അബ്ദുള്‍ റസാഖ് വിട്ടുകൊടുത്തത് 83 റണ്‍സാണ്. 2004ല്‍ പെഷവാറില്‍ സിംബാബ്‌വെക്കെതിരെ പാക് പേസര്‍ നവേദ് ഉള്‍ ഹസന്‍ വിട്ടുകൊടുത്തത് 82 റണ്‍സ്.